സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
152

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കാണ് സോണിയയെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് കോവിഡ് അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ചികിത്സ തേടിയിരുന്നു. ജൂണ്‍ 18 ന് ആണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് സോണിയക്ക് കോവിഡ് അണുബാധയുണ്ടായത്.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ സോണിയ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ കാശ്മീരി ഗേറ്റില്‍ നിന്ന് പുനഃരാരംഭിച്ച യാത്ര ചൊവ്വാഴ്ച രാവിലെ ഗാസിയാബാദ് അതിര്‍ത്തിയിലെ ലോനി വഴി ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചു. യാത്രയെ തുടര്‍ന്ന് ഗാസിയാബാദ് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. യാത്രയ്ക്കായി നിശ്ചയിച്ച റൂട്ടില്‍ വാഹനഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചത് ഇതര റൂട്ടുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി.

108 ദിവസങ്ങളിലായി 49 ജില്ലകളും ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും കടന്നാണ് ഭാരത് ജോഡോ യാത്ര തുടരുന്നത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് യാത്ര.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ധനമന്ത്രി നിര്‍മ്മല സീതാരാമനെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) വൈറല്‍ പനിയുടെ ലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here