സൊമാലിയ; കാർ ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 120

0
93

നെയ്‌റോബി: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതിനിടെ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ ഷബാബ് ശനിയാഴ്ച സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2017 ഒക്ടോബറിൽ ഇതേ സ്ഥലത്ത് ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 500 ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം സൊമാലിയയിലെ ഏറ്റവും മാരകമായ സ്ഫോടനമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെ ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളില്‍ ആംബുലൻസുകൾ സ്ഥലത്തിയിരുന്നു. പിന്നാലെ പരിക്കേറ്റവരെ സഹായിക്കാന്‍ നിരവധി പേരെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. രണ്ട് തുടര്‍സ്ഫോടനങ്ങള്‍ നടന്നതോടെ പരിക്കേറ്റവരുടെയും മരിച്ചവരുടെയും സംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here