കേരളത്തിന് 5000 കോടി കടമെടുക്കാം

0
288

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് താത്കാലിക ആശ്വാസം. അയ്യായിരം കോടിരൂപ പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കടമെടുപ്പിന് താത്കാലിക അനുമതി നൽകിയത്.

വായ്പ എടുക്കാൻ സാധിക്കാത്തതിനാൽ ട്രഷറി നിയന്ത്രണടക്കം സംസ്ഥാന സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്.കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതരയിരുന്നു സംസ്ഥാനം.

മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം അനുമതി നൽകാതിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പരിധിയിൽപ്പെടുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതിൽ നിന്ന് പിന്നോട്ട് പോകാനും കേന്ദ്രം തയ്യാറായിട്ടില്ല.

32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.ണ്ടസി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.

റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം. ഇപ്പോൾ അയ്യായിരം കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത് താത്കാലിക ആശ്വാസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here