12 വർഷം മുമ്പ് ഈ ദിവസം 60 മണിക്കൂറോളം മുംബൈ നഗരം ഉപരോധിച്ച, ഭീകരാക്രമണത്തിനിടെ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി.
ദക്ഷിണ മുംബൈയിലെ മുംബൈ പോലീസ് ജിംഖാനയിലെ 26/11 പോലീസ് സ്മാരക സ്ഥലത്ത് ആദരാഞ്ജലി അർപ്പിച്ച നേതാക്കന്മാരിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് ഖോഷ്യാരി, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്നിവർ ഉൾപ്പെടുന്നു.
ചടങ്ങിൽ രക്തസാക്ഷികളായ പോലീസുകാരുടെയും, സുരക്ഷാ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, പരിമിതമായ ആളുകൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
അന്നത്തെ ചീഫ് ഹേമന്ത് കർക്കറെ, ആർമി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, എ.ടി.എസ് മുംബൈയുടെ അഡിഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ, മുതിർന്ന പോലീസ് ഇൻസ്പെക്ടർ വിജയ് സലസ്കെര് എന്നിവർ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അജ്മൽ അമീർ കസബ് എന്ന ഏക തീവ്രവാദിയെ ജീവനോടെ പിടികൂടി നാല് വർഷത്തിന് ശേഷം 2012 നവംബർ 21 ന് തൂക്കിലേറ്റി.
2008 നവംബർ 26 ന് പാക്കിസ്ഥാനിൽ നിന്ന് പത്ത് ലഷ്കർ-ഇ-താലിബ തീവ്രവാദികൾ കടൽ വഴി മുംബൈയിലെത്തി വെടിയുതിർക്കുകയും മുംബൈയിലെ പ്രശസ്തമായ ചില ലാൻഡ്‌മാർക്കുകളെ ആക്രമിക്കുകയും ചെയ്തു. ഒൻപത് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി.ഛത്രപതി ശിവാജി ടെർമിനസ്, ഒബറോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ, ലിയോപോൾഡ് കഫെ, കാമ ഹോസ്പിറ്റൽ, നരിമാൻ ഹവസ്, ജൂത കമ്മ്യൂണിറ്റി സെന്റർ എന്നിവയാണ് തീവ്രവാദികൾ ലക്ഷ്യമിട്ട സ്ഥലങ്ങൾ. 60 മണിക്കൂർ ഉപരോധത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു