മന്ത്രി കെ മുരളീധരന്റെ രണ്ടു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് ഗോവിന്ദ രാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളിലാണ് രാജി എന്ന് വിശദീകരണം.
വകുപ്പിൽ ഭിന്നതയെന്നു വിമർശനം. സ്റ്റാഫ് അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമെന്നാണ് സൂചന. ഇവര്‍ക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു.കെ മുരളീധരൻ എംഎൽഎ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പി എ ആയിരുന്നു ശ്രീലാൽ.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച വകുപ്പുകളായിരുന്നു കെ മുരളീധരന്‍ മന്ത്രിയായിട്ടുള്ള ആരോഗ്യം, ദേവസ്വം വകുപ്പുകള്‍. ഇതിനിടെയാണ് കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചത്.
രണ്ടാഴ്ചത്തെ ഇടവേളകളിലാണ് ശ്രീലാലിന്റെയും ഗോവിന്ദരാജിന്റെയും രാജി. ആദ്യം ശ്രീലാലാണ് രാജി സമര്‍പ്പിച്ചത്. പിന്നാലെയായിരുന്നു ഗോവിന്ദരാജിന്റെ രാജി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും സ്റ്റാഫുകള്‍ക്കിടയിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. കെ മുരളീധരനുമായി വളരെയധികം അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ശ്രീലാൽ. സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ആളായിരുന്നു ഗോവിന്ദരാജ്.









