വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മുതൽ മോട്ടോർ വാഹന വകുപ്പ് വഴി

0
101

ആലപ്പുഴ: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് അടുത്തമാസം മുതല്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുമാവും ലഭിക്കുക. വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധന കേന്ദ്രങ്ങളില്‍ തന്നെ തുടരുമെങ്കിലും തുടര്‍ നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹനവകുപ്പാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. പുകപരിശോധനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനാലാണിത് ബി.എസ്. ഫോര്‍ വിഭാഗത്തില്‍ പെട്ട വാഹനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടത്. എന്നാല്‍ ആറുമാസത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ആണ് ഇപ്പോള്‍ നല്‍കുന്നത്. ഇതാണ് തര്‍ക്കത്തിനുകാരണം.

ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍.സി. ബുക്കില്‍ ബി.എസ്. ഫോര്‍ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങള്‍ക്കാണ് . 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. 2017-നു മുന്‍പും ബി.എസ്. ഫോര്‍ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണം.

വാഹനം ബി.എസ്. ഫോര്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാഹന ഡീലര്‍മാരില്‍നിന്ന്‌ വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാല്‍ ഒരുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം. ബി.എസ്. ഫോര്‍ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നേരിട്ട് മോട്ടോര്‍വാഹനവകുപ്പിന്റെ കൈകളിലാകുമ്ബോള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here