തദ്ദേശ തെരഞ്ഞെടുപ്പ്: മറ്റു ജില്ലകളിലുള്ളവർക്ക് വോട്ട് ചെയ്യാൻ സ്പെഷ്യൽ ലീവ്

0
56
A Polling officer administering the indelible ink to a voter at a polling booth during the Madhya Pradesh Assembly Election, in Bhopal on November 25, 2013.

സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് ലൈസന്‍സ് ആവശ്യമാണ്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവധികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിട്ടത്. ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

നേരത്തെ ഡിസംബർ 2ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് ജില്ല തിരിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ അവധികൾ പ്രഖ്യാപിച്ചത്.

2025 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ വോട്ടെടുപ്പ് തീയതിയായ ഡിസംബർ 11ന് സർക്കാർ വേതനത്തോടുകൂടിയാണ് പൊതു അവധി പ്രഖ്യാപിച്ചത്. നിലവിൽ തൃശൂർ ജില്ലയിൽ ജോലി ചെയ്യുന്നതും ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ പരിധിയിൽ വോട്ട് ഉള്ളതുമായ ഉദ്യോഗസ്ഥർക്ക് സമ്മതിദാനം വിനിയോഗിക്കുന്നതിന് രേഖാമൂലം ഓഫീസ് മേധാവിക്ക് അപേക്ഷ നൽകിയാൽ ഡ്യൂട്ടി അല്ലെങ്കിൽ സ്പെഷ്യൽ ലീവായി പരിഗണിക്കും.

മറ്റ് വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ സ്വകാര്യ തൊഴിലിടങ്ങളിലോ സേവനം ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്നതിന് വേതനത്തോടുകൂടെയുള്ള അവധി കൂടാതെ സ്ഥാപനത്തിൽ തൊഴിലുടമ അനുവദിക്കേണ്ടതാണെന്നും ദിവസവേതനത്തിലോ, സ്ഥിരമായോ ജോലി ചെയ്യുന്ന തൊഴിലാളികൾ വോട്ടെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ പരിധിയിൽ വോട്ട് ഉള്ളവരാണെങ്കിൽ അവർക്ക് വേതനത്തോടു കൂടി തന്നെ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കുന്നതിന് വേണ്ട നടപടികൾ തൊഴിലുടമ സ്വീകരിക്കുന്നതിനും സർക്കാർ ഉത്തരവായിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്: ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരസ്യ പ്രചാരണങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്‌മെൻ്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണനിയമങ്ങളുടെയും ലംഘനമാണ്.

പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുന്‍പോ ശേഷമോ ഉള്ള അനൗണ്‍സ്‌മെന്റുകള്‍ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയപരിസരങ്ങള്‍ ഉള്‍പ്പടെ നിശബ്ദസോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം പൂര്‍ണമായും ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസര മലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജിതമാക്കാനും നിയമംലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും നിരീക്ഷകര്‍ക്കും നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here