തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷീല (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അയല്‍വാസിയായ ശശികുമാര്‍ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം ഷീലയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതി ഷീലയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഉടുമ്പൻചോല പോലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ നിലവിൽ ഇടുക്കി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.