സാമ്പത്തിക വിദഗ്ധന്‍ എം കുഞ്ഞാമന്‍ അന്തരിച്ചു

0
74

പ്രമുഖ സാമ്പത്തിക വിദഗ്ധനും(Economist) ദളിത് ചിന്തകനുമായ(Dalit thinker) ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു ശീകാര്യത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തായ കെ എം ഷാജഹാന്‍ കുഞ്ഞാമനെ തിരക്കി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഷാജഹാനെത്തുമ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്ത് ഫാനിന്റെ ശബ്ദം കേട്ടതോടെ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് പൊലീസ് ഒരു കുറിപ്പ്കണ്ടെത്തിയിട്ടുണ്ട്. താന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നും ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. ഇതില്‍ ഇന്നലത്തെ തീയതിയാണ് എഴുതിയിരിക്കുന്നത്. വീടിന്റെ മുന്‍വശത്തെ മുറിയില്‍ ടേബിളില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തിയത്. ഇന്നലെ കുഞ്ഞാമന്‍ വിളിച്ചിരുന്നുവെന്നും നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഷാജഹാന്‍ പറയുന്നു.

അതിനാലാണ് ഇന്ന് വീട്ടിലേക്ക് വന്നത്. എന്നാല്‍ അടച്ചിട്ട വീടിന് മുന്നില്‍ ചെരുപ്പും പത്രവും കിടപ്പുണ്ടായിരുന്നു. കുറേ തവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. ഫാനിന്റെ ശബ്ദം കേട്ടതോടെ സംശയം തോന്നി. അതുകൊണ്ടാണ് പൊലീസില്‍ വിവരമറിയിച്ചതെന്ന് ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ കുഞ്ഞാമന് ഉണ്ടായിരുന്നതായി അറിവില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

ജീവിതത്തിലുടനീളം കുഞ്ഞാമന്‍ ജാതിവിവേചനത്തിനെതിരെ പോരാടിയിരുന്നു. കെആര്‍ നാരായണന് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാര്‍ത്ഥിയായിരുന്നു കുഞ്ഞാമന്‍. അന്ന് ലഭിച്ച സ്വര്‍ണമെഡല്‍ പട്ടിണിയെ തുടര്‍ന്ന് പണയം വെക്കേണ്ടി വന്നതും പിന്നീട് വിറ്റതും കുഞ്ഞാമന്‍ തന്റെ അനുഭവ കഥയില്‍ എഴുതിയിരുന്നു.

പഠന ശേഷം കേരള സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിച്ചു. എന്നാല്‍ ഒന്നാം റാങ്കുകാരനായിട്ടും ജാതി തടസ്സമായി. എന്നാല്‍ പോരാട്ടത്തിലൂടെ 27 വര്‍ഷം അതേ കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായി മാറി. കഴിഞ്ഞ വര്‍ഷം കേരള സാഹിത്യ അക്കാദമി അവാഡ് കിട്ടിയെങ്കിലും അവാര്‍ഡ് നിരസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here