“ശ്രീനാഥ് ഭാസിയ്ക്ക് ഇത്ര രൂപയുടെ കച്ചവടമുണ്ടെങ്കിൽ അയാൾ പറഞ്ഞാൽ അതുണ്ടെങ്കിൽ അത് കൊടുക്കുന്നത് കൊണ്ട് എന്താണ് തെറ്റ്. കാലം മാറി. നമ്മൾ ജീവിക്കുന്നത് എല്ലാം ബിസിനസിലൂടെ കാണുന്ന ലോകത്താണ്. അവർക്ക് നഷ്ടം വന്നെന്ന് കരുതി വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ നിൽക്കുന്നവരാണോ ഇവർ. മുപ്പത് ദിവസം ജോലി ചെയ്തിട്ട് 25 ലക്ഷം രൂപ ഞാൻ മേടിച്ചിട്ട് നിങ്ങൾക്ക് നഷ്ടം വന്നാൽ ഞാൻ എന്തിന് ആ പണം തിരിച്ചു തരണം. അതിന്റെ ലോജിക് എവിടെ?. ഞങ്ങളുടെ സിനിമയിൽ ഭാസി ചോദിച്ചത് വളരെ ചെറിയ തുകയാണ്. എനിക്ക് ഭാസിയെ കുറ്റം പറയാൻ പറ്റുന്നില്ല.
അയാൾ എന്റെ അടുത്ത് വരാമെന്ന് പറഞ്ഞിട്ട് വന്നു. ഷൂട്ട് ചെയ്യേണ്ടെന്ന് പറഞ്ഞത് ഞാൻ ആണ്. ഇങ്ങനെയൊരു സാഹചര്യം നിലവിൽ ഉള്ളതിനാൽ വെറുതെ നമ്മളൊരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പ്രൊഡ്യൂസറും വേണ്ടെന്ന് പറഞ്ഞു. ഓരോ സംഘടനകൾക്കും ഓരോ നിലപാട് ഉണ്ടാകും. അവർ എത്ര പൈസ മേടിച്ചെന്ന ചോദിക്കാനുള്ള യാതൊരു അർഹതയും നമുക്കില്ല. യുവ താരങ്ങളെല്ലാം 25 , 50 ലക്ഷം മേടിക്കുമ്പോൾ 3 , 4 കോടിയുടെ കച്ചവടവും നടക്കുന്നുണ്ട്. അതൊരു സാധാരണക്കാരനെ വെച്ച് ചെയ്താൽ മൂന്നാല് കോടിയുടെ കച്ചവടം കിട്ടില്ല. അപ്പോൾ അവർ അത്രയും പണം ചോദിച്ചാൽ എന്താണ് പ്രശ്നം?
ഒരു സംഘടനയിൽ പലതരത്തിലുള്ള ആളുകളുണ്ടാകും. പല അച്ഛനും അമ്മയ്ക്കും ജനിച്ച ആളുകളുണ്ടാകും. അവർ പല തരത്തിലുള്ള അഭിപ്രായം പറയും. വേറെ ഒരാൾ പറഞ്ഞ കാര്യം തെറ്റാണെന്ന് പറയാൻ ഞാൻ അർഹനല്ല. ചിലപ്പോൾ ഞാൻ പറയുന്നത് തെറ്റായിരിക്കും. നമുക്ക് തെറ്റും ശെരിയും വേർതിരിച്ചെടുക്കാൻ പറ്റില്ല. എന്നോട് സിനിമ നിർത്തി വയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ആവിശ്യപ്പെട്ടാൽ ഞാൻ നിർത്തുകയുമില്ല. ആര് പറഞ്ഞാലും ഞാൻ നിർത്തില്ല. ഞാൻ സിനിമ ഷൂട്ട് ചെയ്യും. ഭാസിക്ക് ബുദ്ധിമുട്ടുണ്ടാകണ്ട കരുതിയാണ് ഞാൻ ഷൂട്ടിങ് പത്ത് ദിവസത്തേക്ക് നിർത്തി വെച്ചത്. ഇൻഡസ്ട്രി യഥാർത്ഥത്തിൽ പ്രതിസന്ധിയിലാണ്. അത് അവർ ഒരുമിച്ചിരുന്ന് ആലോചിച്ച് പരിഹരിക്കേണ്ടതാണ്”- വിജയകുമാർ പ്രഭാകരൻ പറഞ്ഞു.