തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ അന്വേഷണം തുടങ്ങി. വകുപ്പുതല അന്വേഷണമാണ് ആരംഭിച്ചത്. മണ്ണന്തല പൊലീസ് സന്ദീപ് നായരെ മദ്യപിച്ച് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ സഹായിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിലാണ് അന്വേഷണ ചുമതല.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള സരിത് വ്യാജരേഖകൾ നിർമ്മിച്ച, തലസ്ഥാനത്തെ സ്റ്റാച്യു ജങ്ഷനിലുള്ള കടയിൽ എൻഐഎ സംഘം പരിശോധന നടത്തി. അതേസമയം കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്ത മലപ്പുറം പഴമള്ളൂർ സ്വദേശി പഴേടത്ത് അബൂബക്കറിന്റെ വീട്ടിൽ പരിശോധന നടത്തുന്നുണ്ട്.