ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന

0
2

ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീനയുടെ ജയം. ലയണൽ മെസിയാണ് ടീമിനായി രണ്ട് ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഗോൾ രഹിതമായി തുടർന്ന രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ രണ്ടാം ഗോൾ എത്തിയത്. പ്രസ്സ് ഗെയിമിങ്ങിലൂടെ അർജന്റീനയ്ക്ക് മത്സരം കഠിനമാക്കിയായിരുന്നു ഓസ്ട്രിയയുടെ കളി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെസി പാഴാക്കിയിരുന്നു.

നിരവധി അവസരങ്ങൾ അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ലൗട്ടെറോ മാർട്ടിനെസിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി മെസി നേരത്തെ പുറത്തേയ്ക്ക് അടിച്ച് പാഴാക്കിയിരുന്നു. മത്സരത്തിൽ‍ ആദ്യ ഗോൾ നേടിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി മാറിയിരുന്നു. ജർമനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്.

28 മത്സരങ്ങളിൽനിന്നാണ് മെസ്സിയുടെ നേട്ടം. 24 മത്സരങ്ങളിൽനിന്നാണ് മിറോസ്ലാവ് ക്ലോസെ 16 ഗോളുകൾ നേടിയത്. 2014ലെ ഫൈനലിൽ അർജന്റീനയെ അധികസമയത്ത് 1-0 ന് തോൽപ്പിച്ച് കിരീടം നേടിക്കൊണ്ടാണ് ക്ലോസെ തന്റെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്. ഖത്തറിൽ സ്വപ്ന സാക്ഷാത്കരമാണ് പൂർത്തിയാക്കിയതെങ്കിൽ 2026ലെ ലോകകപ്പിൽ അതിന്റെ തുടർച്ചയ്ക്ക് തന്നെയാണ് എത്തിയിരിക്കുന്നതെന്ന് ഊട്ടി ഉറപ്പിക്കുന്നതാണ് നിലവിലെ മെസിപ്പടയുടെ പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here