സുനിത വില്യംസിന് ആ തുക ലഭിച്ചാൽ പോരാ; വേണമെങ്കിൽ ഞാൻ എന്റെ പോക്കറ്റിൽ നിന്നും നൽകാം- ഡൊണാൾഡ് ട്രംപ്

0
26

വാഷിഗ്ടൺ: ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ സാലറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്. ബഹിരാകാശ യാത്രികർക്ക് വേണമെങ്കിൽ കൂടുതൽ തുക നല്കാൻ താൻ തയാറാണെന്ന് ട്രംപ് പറഞ്ഞു.

‘അത്രയേ ഉള്ളോ? അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഇത് വളരെ കുറവാണ്. ഇക്കാര്യം ആരും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ എന്റെ കയ്യിൽ നിന്ന് പണം നൽകേണ്ടി വന്നാൽ കൊടുക്കാം. അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഇത് വളരെ കുറവാണ്’ എന്നാണ് ബഹിരാകാശ യാത്രികർക്ക് കൂടുതൽ സമയം ജോലി ചെയ്തിട്ടും അധിക വേതനം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി.

സാധാരണയായി നാസ ബഹിരാകാശ യാത്രികർക്ക് കൂടുതൽ സമയം ജോലി ചെയ്തതിന് അധിക വേതനം നൽകാറില്ല. അവർക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങൾ നൽകും. കൂടാതെ ചെറിയ ആവശ്യങ്ങൾക്കായി ഒരു ദിവസം 4 ഡോളർ അലവൻസ് ആയി നൽകും. വിൽമോറിനും വില്യംസിനും 286 ദിവസത്തെ യാത്രയിൽ 1,430 ഡോളർ (ഏകദേശം 1,22,980 രൂപ) ലഭിച്ചു. ഇത് അവരുടെ സാധാരണ ശമ്പളത്തിന് പുറമെയാണ്. അവരുടെ അടിസ്ഥാന ശമ്പളം 94,998 ഡോളർ (ഏകദേശം 81,69,861 രൂപ) മുതൽ 123,152 ഡോളർ (ഏകദേശം 1,05,91,115 രൂപ) വരെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാസ ബഹിരാകാശ യാത്രികർക്ക് സാധാരണയായി അധിക വേതനം ലഭിക്കാത്തതിൻ്റെ കാരണം അവർ ഫെഡറൽ ജീവനക്കാരായതുകൊണ്ടാണ്. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം മാത്രമേ ഇവർക്കും ലഭിക്കൂ. കൂടുതൽ സമയം ജോലി ചെയ്താലും, അവധി ദിവസങ്ങളിൽ ജോലി ചെയ്താലും അധിക പണം കിട്ടില്ല. ബഹിരാകാശ യാത്ര ഒരു ഔദ്യോഗിക യാത്രയായതിനാൽ കൂടുതൽ കാലം അവിടെ താമസിച്ചതിന് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അധിക പണം ലഭിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here