തമിഴ്നാട്ടിലെ ജല്ലിക്കെട്ട് മത്സരത്തിനിടെ രണ്ട് മരണം;

0
87

ശിവഗംഗ ജില്ലയിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് മരണം. സംഭവത്തിൽ 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരാളുമാണ് മത്സരത്തിനിടെ കൊല്ലപ്പെട്ടത്. ജില്ലാ കളക്ടർ ആശാ അജിത്, മണ്ഡലം എംപി കാർത്തി പി ചിദംബരം, ഡിഎംകെ മന്ത്രി പെരിയകറുപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന പരിപാടിയിൽ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്.

മധുര ജില്ലയിലെ അലംഗനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാളയെ മെരുക്കുന്ന ഒരാൾ, പോലീസുകാരൻ, കാളയുടെ ഉടമ എന്നിവർക്കാണ് പരിക്കേറ്റത്. 1,200 കാളകളും 800 കാളകളെ മെരുക്കുന്നവരുമാണ് അലങ്കാനല്ലൂരിലെ ജല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ് കാർ സമ്മാനമായി നൽകും.

കൂടാതെ പങ്കെടുക്കുന്ന ഓരോ കാളയ്ക്കും സ്വർണ്ണ നാണയം സമ്മാനമായി നൽകും. സുരക്ഷ ഉറപ്പാക്കാൻ, 90 സ്റ്റാഫ് അംഗങ്ങൾ അടങ്ങുന്ന ഒരു മെഡിക്കൽ ടീം, 70 സ്റ്റാഫ് അംഗങ്ങൾ അടങ്ങുന്ന ഒരു വെറ്റിറനറി ടീം, റെഡ് ക്രോസ് വോളന്റിയർമാർ, ആംബുലൻസുകൾ എന്നിവ വേദിയിൽ ഉണ്ട്.കൂടാതെ അലങ്കാനല്ലൂരിലെ ജല്ലിക്കെട്ട് വേദിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 1500 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ജനുവരി 24ന് മധുര ജില്ലയിലെ കീലകരൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജല്ലിക്കെട്ടിന്റെ പുതിയ വേദി ഉദ്ഘാടനം ചെയ്യും. 44 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഏറ്റവും മികച്ച വേദിയാണ് ഇത്. ഏകദേശം 5000 പേർക്ക് ഇവിടെ ജല്ലിക്കെട്ട് കാണാൻ സാധിക്കുമെന്ന് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here