ദുബായ്: ഒരുകാലത്ത് നിരവധി ചിത്രങ്ങളില്‍ കോമഡി കഥാപാത്രങ്ങളായി ഒരുമിച്ച് വേഷമിട്ടവരാണ് ഇന്നസെന്റും മാമൂക്കോയയും. നിരവധി ചിത്രങ്ങളില്‍ ഇവര്‍ കോമഡി രാജാക്കന്മാരായെത്തിയിട്ടുണ്ട. അുകൊണ്ട് തന്നെ ഇന്നസെന്റും മാമൂക്കോയയും അടുത്ത സുഹൃത്തുക്കളുമാണ്. അങ്ങ് ദുബായില്‍ വച്ചാണ് ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത മാമൂക്കോയ അറിയുന്നത്. പിന്നെ അവിടെ നിന്നും കേരളത്തിലേക്ക് എത്താന്‍ മനസ്സ് വെമ്ബുകയായിരുന്നു. തന്റെ പ്രിയ ചങ്ങാതിയെ അവസാനമായി ഒരുു നോക്ക് കാണാന്‍. ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തന്നെപ്പോലുള്ള സഹപ്രവര്‍ത്തകര്‍ക്ക് കൂടി വലിയ നഷ്ടമാണെന്ന് മാമുക്കോയ പറഞ്ഞു.
ദുബായില്‍ യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഈ സമയത്താണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത അദ്ദേഹത്തെ തേടി എത്തിയത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് മാമുക്കോയ വീസ പതിച്ച എമിറേറ്റ്‌സ് ഐഡി ഏറ്റുവാങ്ങി. നീറുന്ന മനസ്സുമായാണ് അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
ഇന്നസന്റിന്റെ വിയോഗ വാര്‍ത്ത മനസിലാക്കിയ എമിഗ്രേഷന്‍ അധികൃതര്‍ വളരെ പെട്ടെന്നായിരുന്നു മാമുക്കോയക്ക് ഗോള്‍ഡന്‍ വീസ പതിച്ചു നല്‍കിയതെന്ന് ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. പ്രിയ സഹപ്രവര്‍ത്തകന്റെ മുഖം അവസാനമായി നേരില്‍ കാണാനുള്ള ആഗ്രഹം അവരെ പറഞ്ഞു മനസിലാക്കിയതോടെ ഇന്ന് (ചൊവ്വ) ലഭിക്കേണ്ടിയിരുന്ന വീസ ഇന്നലെ (തിങ്കള്‍) തന്നെ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മാമുക്കോയ നാട്ടിലേയ്ക്ക് മടങ്ങി സുഹൃത്തിനെ അവസാനമായി കണ്ടു.
മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായിരുന്ന ഇന്നസന്റ് സംഘടനയെ വളരെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിച്ചുവെന്ന് മാമുക്കോയ പറഞ്ഞു. സിനിമാക്കാരനെന്നതിലുപരി എല്ലാവരോടും ആത്മബന്ധം പുലര്‍ത്തിയിരുന്ന നടനായിരുന്നു അദ്ദേഹം. എല്ലാവരുടെയും സ്വകാര്യ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നിരുന്ന മനുഷ്യസ്‌നേഹി. ഞാനും ഇന്നസന്റും ഒരുകാലത്ത് താരജോഡികളായിരുന്നു. എത്രയോ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. തുടര്‍ച്ചയായി ആറും ഏഴും സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങളന്ന് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയിരുന്നത്.
1990 മുതല്‍ 2000 വരെയുള്ള കാലത്ത് ഞങ്ങള്‍ തിരക്കിട്ട് അഭിനയിച്ചു. സംവിധായകന്‍, നിര്‍മ്മാതാവ്, മറ്റു അണിയറപ്രവര്‍ത്തകര്‍ എന്നിവരോടെല്ലാം തന്റെ നിലപാട് വ്യക്തമായും പ്രകടമാക്കിയിരുന്ന നടനായിരുന്നു. അമ്മയുടെ യോഗത്തിലായിരുന്നു അദ്ദേഹത്തെ അവസാനമായി നേരില്‍ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവുമൊടുവില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. അസുഖം കാരണം വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം അന്ന്. ആ ചിത്രത്തിലഭനയിച്ച നെടുമുടി വേണു, കെപിഎസി ലളിത എന്നിവരും രോഗബാധയാല്‍ വലഞ്ഞിരുന്നു. ഇവരുടെയെല്ലാം വിയോഗം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മാമുക്കോയ പറഞ്ഞു.