എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ അനുനയ നീക്കവുമായി മുൻ ഗോവ ഗവർണറും, ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തി. എഫ് സി ആർ എ ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീധരൻപിള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
തൃശൂർ അതിരൂപതയുടെ അടക്കം എഫ് സി ആർ എ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചു കൊടുത്തിട്ടുണ്ട്. നാളെയും അത്തരം പ്രശ്നങ്ങൾ പരിഹരിച്ചു നൽകും. ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ല നിയമ ഭേദഗതിയെന്ന് പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി. മറ്റു ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽവലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത് . കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തു. ആർഎസ്എസിന് മാത്രം വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകാനുള്ള നീക്കമാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം.






