health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260വേവ്റെ (ബെൽജിയം): പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം. വെള്ളിയാഴ്‌ച നടന്ന ഏഴ്-എട്ട് സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ആതിഥേയരായ ബെൽജിയത്തോട് ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3 എന്ന നിലയിൽ തുല്യത പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അവസാന നിമിഷത്തിൽ ഇന്ത്യ നേടിയ ഗോളാണ് കളി ഷൂട്ടൗട്ടിലെത്തിച്ചത്.
മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ടൂർണമെന്‍റില്‍ ആകെ എട്ട് ഗോളുകളോടെ അർജന്‍റീനയുടെ ഡൊമെയ്‌നിക്കൊപ്പം ടോപ്പ് സ്കോറർ പദവി പങ്കിട്ടു. ആറാം മിനിറ്റിൽ അഭിഷേകിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ റോമൻ ഡുവേകോട്ട്, ഹ്യൂഗോ ലബൗച്ചെർ എന്നിവരിലൂടെ തുടർച്ചയായി രണ്ട് ഗോളുകൾ നേടി ബെൽജിയം 2-1 ന് മുന്നിലെത്തി. ഹാഫ് ടൈമിന് തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി കോർണർ ഡ്രാഗ്-ഫ്ലിക്കിലൂടെ ഹർമൻപ്രീത് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു (2-2).
നാലാം ക്വാർട്ടറിൽ നിക്കോളാസ് ഡി കെർപലിലൂടെ ബെൽജിയം വീണ്ടും ലീഡ് നേടി (3-2). മത്സരം അവസാനിക്കാൻ വെറും 26 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഹർമൻപ്രീത് ഇന്ത്യയെ വീണ്ടും സമനിലയിൽ എത്തിക്കുകയായിരുന്നു.
ഷൂട്ടൗട്ട് നാടകം
ഷൂട്ടൗട്ടിൽ ബെൽജിയം ഗോൾകീപ്പർ വിൻസെന്‍റ് വനാഷിന്‍റെ പ്രകടനമാണ് മത്സരവിധി നിർണ്ണയിച്ചത്. ഇന്ത്യയുടെ ഹർമൻപ്രീത് സിംഗ്, സുഖ്‌ജീത് സിംഗ് എന്നിവരുടെ ശ്രമങ്ങൾ വനാഷ് തടഞ്ഞു. ഇന്ത്യയ്ക്കായി അഭിഷേക് മാത്രമാണ് ലക്ഷ്യം കണ്ടത്. ബെൽജിയത്തിനായി ടോം ബൂൺ, ആർതർ ഡി സ്ലൂവർ, അലക്സാണ്ടർ ഹെൻഡ്രിക്സ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, റോമൻ ഡുവേകോട്ട് എടുത്ത നിർണ്ണായക ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ മോഹിത് റഫറലിലൂടെ ചോദ്യം ചെയ്തെങ്കിലും അമ്പയർ ഗോൾ അനുവദിച്ചു. ഇതോടെ ബെൽജിയം 4-3 ന് ഷൂട്ടൗട്ട് വിജയവും ടൂർണമെന്‍റില്‍ ഏഴാം സ്ഥാനവും സ്വന്തമാക്കി.
വനിതാ ഹോക്കി ടീമിന് 50 ലക്ഷം രൂപ സമ്മാനം
വനിതാ ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് ഹോക്കി ഇന്ത്യ 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ആംസ്റ്റൽവീനിൽ നടന്ന അഞ്ച്-ആറ് സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ലോക അഞ്ചാം നമ്പർ ടീമായ ജർമ്മനിയെ 3-1 ന് പരാജയപ്പെടുത്തിയാണ് സലീമ ടെറ്റെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. 1974-ൽ നടന്ന ഉദ്ഘാടന പതിപ്പിൽ നാലാം സ്ഥാനം നേടിയ ശേഷം ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ഫലമാണിത്. ഈ ടൂർണമെന്‍റിലുടനീളം ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. കരുത്തരായ ചൈന, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളെ സമനിലയിൽ തളച്ച ഇന്ത്യ, ദക്ഷിണാഫ്രിക്കയെ 6-1 നും തകർത്തു. ചീഫ് കോച്ച് ശ്യോർഡ് മരീനെയുടെ കീഴിലാണ് ടീം ഈ മികച്ച മുന്നേറ്റം നടത്തിയത്.
ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.ദേശീയ കായിക ദിനം വെറും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ കായിക സ്വപ്നങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒരു ദിനം കൂടിയാണ്.
ആരോഗ്യം, അച്ചടക്കം, ടീം വര്‍ക്ക്, സഹാനുഭൂതി തുടങ്ങിയ നിരവധി ഗുണങ്ങള്‍ വളര്‍ത്തുന്ന ഒരു ജീവിതശൈലിയാണ് കായികവിനോദങ്ങള്‍. ദേശീയ കായിക ദിനം, ഓരോ ഇന്ത്യക്കാരനെയും കളിക്കളത്തിലേക്കിറങ്ങാനും, ആരോഗ്യകരമായ ജീവിതം നയിക്കാനും, രാജ്യത്തിന്റെ കായിക പുരോഗതിയില്‍ പങ്കാളിയാകാനും ഓര്‍മ്മിപ്പിക്കുന്നു.
കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്ന ദിനം കൂടിയാണ് ഇത്.
]]>സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ നടന്ന ഫൈനൽ മത്സരത്തിൽ അവസാനദിവസത്തിന്റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ, രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫിലിപ്പിനോ- അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോയ്ക്കാണ് ഗ്രാൻഡ് ചെസ്സ് ടൂറിൽ മൂന്നാംസ്ഥാനം. ജർമൻ ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.
]]>ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയില്‍. പന്ത് 6 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സുമായും ജുറേല്‍ 5 ഫോറുകള്‍ സഹിതം 59 റണ്‍സുമായും ക്രീസില്‍. പരമ്പരയില്‍ പന്ത് നേടുന്ന രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു പിരിയാത്ത ഏഴാം വിക്കറ്റില്‍ സെഞ്ച്വറി (112) കൂട്ടുകെട്ടുയര്‍ത്തി.
5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അരങ്ങേറ്റക്കാരന്‍ സാരാംശ് ജെയ്‌നിന്റെ (6) വിക്കറ്റ് നഷ്ടമായി. പിന്നീടാണ് പന്ത്- ജുറേല്‍ സഖ്യം നിലയുറപ്പിച്ചത്.
നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരും പൊരുതി.
തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ നിന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായാണ് സെഞ്ച്വറിയില്‍ എത്തിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു. ഒടുവില്‍ താരം 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു പുറത്തായി.
ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു മടങ്ങി. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു.
പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.
പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.
ലങ്കന്‍ നിരയില്‍ 3 വിക്കറ്റെടുത്ത പേസര്‍ അസിത ഫെര്‍ണാണ്ടോയാണ് ബൗളിങില്‍ തിളങ്ങിയത്. ലഹിരു കുമാര, കേശര നുവന്ത എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.
ഫൈനലില്‍ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ ശാരീരികമായി തളര്‍ന്നുപോയതിനാല്‍ അതിന് സാധിച്ചില്ലെന്നും മെസ്സിപറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാന്‍ നിങ്ങള്‍ നിരന്തരം എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിങ്ങളുടെ ആരോഗ്യനില വല്ലാതെ വഷളായത്. നിങ്ങള്‍ ഇല്ലായിരുന്ന ആദ്യത്തെ ടൂര്‍ണമെന്റ്. നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുക്കുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. നമ്മള്‍ ഫൈനലിലെത്തുമെന്ന് ഞാനും നിങ്ങളോട് പറഞ്ഞിരുന്നു. ഓരോ തവണയും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ സന്ദേശത്തിനായി കാത്തിരിരുന്നു. എന്നാല്‍ അതുണ്ടായില്ല. അപ്പോഴാണ് സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസിലായത്. ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ നിങ്ങള്‍ അവിടെയുണ്ടായില്ല. നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്കതിന് കഴിഞ്ഞില്ല. എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയിരുന്നു, ടൂര്‍ണമെന്റിലുടനീളം എനിക്ക് സുഖം തോന്നിയിരുന്നില്ല – മെസി കുറിച്ചു.
നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല. ഫുട്‌ബോള്‍ കളിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ ഇതുവരെ ചെയ്തിരുന്നത്. ഇനി എത്ര കാലം കൂടി അത് തുടരാനാകുമെന്ന കാര്യത്തില്‍ വലിയ സംശയമുണ്ട്. തുടക്കം മുതല്‍ക്കേ നിങ്ങള്‍ എന്റെ കൂടെയുണ്ടായിരുന്നു. അവസാനമെത്താന്‍ ഇനി വളരെ കുറച്ചു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ലക്ഷ്യത്തോട് അടുത്തെത്തിയപ്പോള്‍ കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു – മെസ്സി പറയുന്നു.
]]>ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.
ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ നടക്കുക.
]]>കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി. നെഞ്ചില്‍ പിടിച്ച് തളളി. പിന്നാലെ ഒട്ടാമെന്‍ഡി എത്തി റോഡ്രിയോട് കയര്‍ത്തു. നിന്റെ കരച്ചില്‍ ഇനിയും കഴിഞ്ഞില്ലേ എന്നായിരുന്നു ഒട്ടാമെന്‍ഡിയുടെ പരിഹാസ ചോദ്യം. പിന്നീട് കൂട്ടത്തിലെ ഇടിക്കാരനെത്തി. ലിയനാര്‍ഡോ പരേഡസ്. ഗാവിയെയും പെഡ്രിയേയും തള്ളിവീഴ്ത്തി. അരിശംപൂണ്ട് ചവിട്ടാനോങ്ങി. റെഡ് കാര്‍ഡ് നല്‍കിയിട്ടും റഫറിയുടെ കയ്യില്‍ ഒതുങ്ങാതിരുന്നോതടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെത്തിയാണ് പരേഡസിനെ പിടിച്ചുമാറ്റിയത്.
സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട ഫോക്ക്ലാന്‍ഡ് ബാനര്‍ വിവാദത്തിലാണ് അടുത്ത അന്വേഷണം. സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തിയതിന് അര്‍ജന്റീനയെ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ വിലക്കണമെന്നടക്കം അന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ്’ എന്ന് എഴുതിയ ബാനര്‍ പിടിച്ച് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദമായത്. ‘ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം.
]]>അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം പത്തിലേക്ക് ഉയര്‍ന്നു. പാരാ അത്ലറ്റിക്‌സ് വിഭാഗത്തില്‍ ഷര്‍മിള ധന്‍കര്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചു. 9.81 മീറ്റര്‍ ദൂരം എറിഞ്ഞ ഷര്‍മിള, കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും സ്വന്തമാക്കി. ഇതേ ഇനത്തില്‍ നൈജീരിയന്‍ താരം അയോഗ്യയാക്കപ്പെട്ടതോടെ ഇന്ത്യന്‍ താരം ശില്‍പ ശൈല വെങ്കല മെഡലിന് അര്‍ഹയായി. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ 2.25 മീറ്റര്‍ ചാടിക്കടന്ന സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇനി ഈ മുപ്പത്തിയൊന്നുകാരന് സ്വന്തം. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും ഇതേ ഉയരം തന്നെയാണ് ചാടിയതെങ്കിലും, കുറഞ്ഞ ശ്രമങ്ങളില്‍ ഈ ദൂരം മറികടന്നത് ബെക്ക്ഫോര്‍ഡിന് തുണയായി.
ഭാരോദ്വഹന വേദിയിലും ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്. മൂന്ന് മെഡലുകളാണ് അഞ്ചാം ദിനം ഈ ഇനത്തില്‍ നിന്ന് ലഭിച്ചത്.
പുരുഷന്മാരുടെ 79 കിലോ വിഭാഗത്തില്‍ വല്ലൂരി അജയ് ബാബു ഗെയിംസ് റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ള പ്രകടനത്തോടെ വെള്ളി മെഡല്‍ സ്വന്തമാക്കി.
വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗ്യാനേശ്വരി യാദവും വെള്ളി മെഡല്‍ നേടി. വനിതകളുടെ 58 കിലോ വിഭാഗത്തില്‍ ബിന്ധ്യാറാണി ദേവി വെങ്കല മെഡല്‍ കൂടി നേടിയതോടെ ഭാരോദ്വഹനത്തില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. അഞ്ചാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ കരുത്തുറ്റ നിലയിലാണ്.