health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാർക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ബസിനുള്ളിൽ തന്നെയുള്ള ടോയ്‌ലറ്റ് സൗകര്യവും ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമാകും. മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജിങ് പോർട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസിൽ ലഭ്യമാക്കിയിട്ടുണ്ട്.
പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസിൽ ജീവനക്കാരുണ്ടാകും. ഡ്രൈവർ കം കണ്ടക്ടർമാർക്ക് ബസിന്റെ പ്രവർത്തനരീതി, സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ നടപടികൾ എന്നിവയിലാണ് പരിശീലനം നൽകിയത്. ഇതിന് പുറമെ, ബസ് ഹോസ്റ്റസുമാർക്ക് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതി, അടിയന്തര സേവനങ്ങൾ തുടങ്ങിയവയിലും മികച്ച പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, എൻ്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ് മൊബൈൽ ആപ്ലിക്കേഷൻ, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ബെംഗളൂരുവിലേക്കുള്ള ആഡംബര സർവീസ് ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്. ആദ്യ സർവീസിൽ ഒരു മണിക്കൂറിനകം തന്നെ ടിക്കറ്റ് വിറ്റുപോയിരുന്നു. ടോയ്‌ലറ്റ് സൗകര്യവും, ഭക്ഷണവുമടക്കം എല്ലാ സംവിധാനങ്ങളോടും കൂടിയാണ് കെഎസ്ആർടിസിയുടെ ഈ സർവീസ് നടക്കുന്നത്. ബസ് യാത്രയുടെ ചില അസൗകര്യങ്ങൾ പരിഹരിക്കുന്നു എന്നതിനാൽ തന്നെ മികച്ച പ്രതികരണമാണ് ഈ ബസ് സർവീസിന് ലഭിക്കുന്നത്.
]]>മാത്തേരൻ ഹിൽ റെയിൽവേ: മഹാരാഷ്ട്രയിലെ മാത്തേരനിലേക്കുള്ള നാരോ ഗേജ് പാതയാണിത്. മാഹരാഷ്ട്രയിലാണ് ഈ മലയോര റെയിൽപ്പാത സ്ഥിതി ചെയ്യുന്നത്. 1901മുതൽ 1907 വരെയുള്ള കാലഘത്തിലാണ് ഈ റെയിൽപാത നിർമ്മിക്കപ്പെട്ടത്. മുംബൈയ്ക്ക് വളരെ അടുത്തായിട്ടാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അവിസ്മരണീയമായ യാത്രാനുഭവം പ്രധാനം ചെയ്യുന്ന അഞ്ച് റെയിൽപാതകളിൽ ഒന്നാണ് ഇത്.
പച്ചപ്പുതച്ച താഴ്‌വരകളെ തുളച്ചു കയറിയും, കടുപ്പമേറിയ പാറക്കെട്ടുകൾ വെട്ടിപ്പൊളിച്ചും, കയറ്റങ്ങൾ കൂസാതെ മേഘങ്ങളിലേക്ക് ഇരച്ചുകയറുന്ന മൗണ്ടൻ ട്രെയിനുകൾ കേവലം യാത്രാമാർഗ്ഗങ്ങളല്ല; വന്യമായ പ്രകൃതിയും മനുഷ്യന്റെ അസാമാന്യ എഞ്ചിനീയറിങ് മികവും തമ്മിലുള്ള അത്യപൂർവ്വമായ ഒരു സമാഗമമാണത്. ഇന്ത്യൻ റെയിൽവേയുടെ ഈ വൻമലയോര പാതകളിൽ ചിലതിന് യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ടെങ്കിൽ, മറ്റു ചിലത് കാലത്തിന്റെ കെടുതികളിൽ മാഞ്ഞുപോയ ഓർമ്മച്ചെപ്പുകളാണ്.
തുടക്കത്തിൽ 1902-ൽ ഒരു കാർട്ട് റോഡ് വെട്ടിക്കുറച്ചു, പിന്നീട് മൂന്നാറിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റോഡിൽ ഒരു മോണോറെയിൽ ഗുഡ്സ് കാരിയേജ് സിസ്റ്റം ഉപയോഗിച്ച് മൂന്നാറിൽ നിന്നും മാടുപ്പെട്ടിയിൽ നിന്നും ടോപ്പ് സ്റ്റേഷനിലേക്ക് തേയിലയും മറ്റ് ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നതിനായി മാറ്റി. ഇത് മോണോറെയിൽ എവിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു , കൂടാതെ മോണോറെയിലിനെ സന്തുലിതമാക്കാൻ ഒരു ചെറിയ ചക്രം റോഡിൽ ഉറപ്പിക്കുകയും ചെയ്തു. ഇത് പട്യാല സ്റ്റേറ്റ് മോണോറെയിൽ ട്രെയിൻവേകൾക്ക് സമാനമായിരുന്നു. മോണോറെയിൽ കാളകളാണ് വലിച്ചിരുന്നത് .
മൂന്നാറിൽ നിന്ന് ബോഡിനായക്കനൂരിലേക്ക് തേയില എത്തിക്കുന്നതിനുള്ള ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോയിന്റായിരുന്നു ടോപ്പ് സ്റ്റേഷൻ . ടോപ്പ് സ്റ്റേഷനിൽ എത്തുന്ന തേയിലപ്പെട്ടികൾ പിന്നീട് ടോപ്പ് സ്റ്റേഷനിൽ നിന്ന് തെക്ക് കുന്നിൻ താഴെ 5 കിലോമീറ്റർ (3 മൈൽ) അകലെയുള്ള ഒരു ഏരിയൽ റോപ്പ്‌വേ വഴി തമിഴ്‌നാട്ടിലെ കോട്ടഗുഡിയിലേക്ക് കൊണ്ടുപോയി, ഇത് “ബോട്ടം സ്റ്റേഷൻ” എന്നറിയപ്പെട്ടു.
ഡിനായക്കനൂരിലേക്ക് തേയില എത്തിക്കുന്നതിനുള്ള ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോയിന്റായിരുന്നു ടോപ്പ് സ്റ്റേഷൻ . ടോപ്പ് സ്റ്റേഷനിൽ എത്തുന്ന തേയിലപ്പെട്ടികൾ പിന്നീട് ടോപ്പ് സ്റ്റേഷനിൽ നിന്ന് തെക്ക് കുന്നിൻ താഴെ 5 കിലോമീറ്റർ (3 മൈൽ) അകലെയുള്ള ഒരു ഏരിയൽ റോപ്പ്‌വേ വഴി തമിഴ്‌നാട്ടിലെ കോട്ടഗുഡിയിലേക്ക് കൊണ്ടുപോയി , ഇത് “ബോട്ടം സ്റ്റേഷൻ” എന്നറിയപ്പെട്ടു. അന്നത്തെ മദ്രാസ് പ്രസിഡൻസിയിൽ സ്ഥിതി ചെയ്യുന്ന ബോഡിനായ്ക്കനൂർ റെയിൽവേ സ്റ്റേഷനിലേക്ക് 15 കിലോമീറ്റർ (9 മൈൽ) വണ്ടിയിൽ തേയില കയറ്റി അയച്ചു , തുടർന്ന് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്ക് റെയിൽ വഴിയും ഇംഗ്ലണ്ടിലേക്ക് കപ്പൽ വഴിയും എത്തിച്ചു.
1. ദഹനം മെച്ചപ്പെടുത്തുന്നു
പപ്പായയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പപ്പായയിൽ ഏകദേശം 2.5 ഗ്രാം നാരുകൾ ലഭിക്കും. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. കൂടാതെ, പപ്പായയിലുള്ള ‘പാപ്പെയ്ൻ’ എന്ന എൻസൈം പ്രോട്ടീനുകളെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.
2. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ഒരു കപ്പ് പപ്പായ കഴിക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിൻ സി വലിയൊരു അളവിൽ ശരീരത്തിന് ലഭിക്കും. രോഗപ്രതിരോധ ശേഷി കൂട്ടാൻ വൈറ്റമിൻ സി അത്യാവശ്യമാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശനാശത്തെ തടയുകയും അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
3. കാഴ്ചശക്തി വർധിപ്പിക്കുന്നു
കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ലൈക്കോപീൻ, ലൂട്ടീൻ, സെക്സാന്തിൻ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ കണ്ണിനുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറച്ച് തിമിരം വരുന്നത് തടയുന്നു. ലൂട്ടീനും സെക്സാന്തിനും കണ്ണിന്റെ റെറ്റിനയെ സംരക്ഷിക്കുകയും, സൂര്യനിൽ നിന്നും ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുമുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
4. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
പപ്പായയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടില്ല. ഇതിലെ നാരുകൾ ദഹനം പതുക്കെയാക്കുകയും വയർ നിറഞ്ഞ അനുഭവം നൽകുകയും ചെയ്യുന്നു. ലൈക്കോപീൻ പ്രമേഹ രോഗികളിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
5. കാൻസർ സാധ്യത കുറയ്ക്കുന്നു
ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ പപ്പായ കഴിക്കുന്നത് ചില തരം കാൻസർ സാധ്യതകളെ കുറയ്ക്കും. പപ്പായയിലുള്ള ലൈക്കോപീൻ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ലൂട്ടീൻ സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയുമെന്നും സെക്സാന്തിൻ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
6. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
വൈറ്റമിൻ എ, സി എന്നിവ പപ്പായയിൽ ധാരാളമുണ്ട്. ഇത് ചർമ്മത്തിന്റെ വഴക്കവും ഉറപ്പും നിലനിർത്തുന്ന കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു. ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും ലൈക്കോപീൻ സൂര്യന്റെ ഹാനികരമായ യുവി രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
7. ശരീരത്തിലെ വീക്കങ്ങളും അസ്വസ്ഥതകളും കുറയ്ക്കുന്നു
വൈറ്റമിൻ സി, ലൈക്കോപീൻ, ലൂട്ടീൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നത് വഴി ആർത്രൈറ്റിസ്, ഹൃദ്രോഗം, അൽഷിമേഴ്സ്, അകാല വാർധക്യം തുടങ്ങിയ അവസ്ഥകൾ വരാനുള്ള സാധ്യത കുറയുന്നു.
8. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
വൈറ്റമിൻ എ, സി, ഇ, ലൈക്കോപീൻ തുടങ്ങിയവ ഹൃദയത്തെ സൗജന്യ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. പപ്പായയിലെ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമീകരിച്ച് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
]]>അകാലനര ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. രാസവസ്തുക്കൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെയും ശിരോചർമ്മത്തെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്ക് കടുകിനെ ആശ്രയിക്കാവുന്നതാണ്. മുടിക്ക് കറുപ്പ് നിറം നൽകാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും കടുക് സഹായിക്കും.
കടുക്- 2 ടേബിൾ സ്പൂൺ, കടുക് എണ്ണ- 1 ടേബിൾ സ്പൂൺ (അല്ലെങ്കിൽ വെളിച്ചെണ്ണ), കറിവേപ്പില- 1 പിടി
അടി കട്ടിയുള്ള പാത്രം ചൂടാക്കി അതിലേക്ക് കടുക് ചേർത്ത് നന്നായി വറുക്കാം. കടുക് നന്നായി പൊട്ടിത്തീരണം. കടുക് നന്നായി വറുത്ത ശേഷം കറിവേപ്പില അതിലേക്ക് ചേർത്ത് നന്നായി ഇളക്കാം. കറിവേപ്പില കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം ചൂടാറിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഈ പൊടിയിലേക്ക് കടുക് എണ്ണയോ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കാം. ഈ മിശ്രിതം നരച്ച മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കാം. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
കടുകിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയം എന്നിവ മുടിയിഴകൾക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉത്പാദനം കുറയുന്നത് തടയുന്നു.കടുകെണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുകയും മുടിയിഴകളെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമായ കടുക് മുടിക്ക് ആഴത്തിലുള്ള പോഷണം നൽകി തിളക്കമുള്ളതാക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ താരൻ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമേകുന്നു.
ഇത്തരം ഡൈ ഉപയോഗിച്ചതിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്. നാച്യുറൽ ഡൈ ആയതിനാൽ വളരെ പെട്ടെന്ന് ഫലം ലഭിക്കില്ല. അതിനാൽ കൃത്യമായ ഇടവേളകളിൽ പുരട്ടാം. ഉപയോഗിക്കുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്ത് അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കുക.
സിട്രസ് കുടുംബത്തിൽപ്പെട്ട ചെറുനാരങ്ങയിൽ വൈറ്റമിൻ സിയും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നവയാണ്. ചെറുനാരങ്ങയിലെ പോഷകങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകളും വീക്കങ്ങളും കുറയ്ക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
2. സ്ട്രോക്ക് (പക്ഷാഘാതം) സാധ്യത കുറയ്ക്കുന്നു
സ്ട്രോക്ക് വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. എന്നാൽ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ സ്ട്രോക്ക് സാധ്യത 80% വരെ കുറയ്ക്കാൻ സാധിക്കും.
3. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു
ചെറുനാരങ്ങയിലെ ഫ്ലേവനോയിഡുകളും നാരങ്ങത്തോടിലെ നീരും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ചെറുനാരങ്ങയുടെ ഉപയോഗം സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. കുടലിലെ സൂക്ഷ്മജീവികളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഫ്ലേവനോയിഡുകൾ ദഹിക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുന്നതിൽ 15 ശതമാനത്തോളം പങ്കുവഹിക്കുന്നുണ്ട്.
4. കാൻസർ പ്രതിരോധത്തിന് സഹായിക്കുന്നു
സിട്രസ് പഴങ്ങളുടെ ഉപയോഗവും ശ്വാസകോശ അർബുദ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിൽ, സിട്രസ് പഴങ്ങൾ കൂടുതൽ കഴിക്കുന്നവർക്ക് അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 9% കുറവാണെന്ന് കണ്ടെത്തി. കൂടാതെ, ചെറുനാരങ്ങയുടെ തൊലിക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും തെളിവുകളുണ്ട്.
5. ഇരുമ്പിന്റെ ആഗിരണം കൂട്ടുന്നു
ശരീരത്തിൽ ഇരുമ്പിന്റെ ലഭ്യതയും അത് ആഗിരണം ചെയ്യാനുള്ള ശേഷിയും കൂട്ടാൻ ചെറുനാരങ്ങ സഹായിക്കും. ഇവയിലെ ഉയർന്ന വൈറ്റമിൻ സി യുടെ സാന്നിധ്യമാണ് ഇതിന് കാരണം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും.
6. ആസ്ത്മ തടയാൻ സഹായിക്കുന്നു
സിട്രസ് പഴങ്ങളുടെ ഉപയോഗം ആസ്ത്മ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആസ്ത്മ തടയുന്നതിൽ പോഷകാഹാരത്തിന്റെ പങ്കിനെക്കുറിച്ചുള്ള പഠനത്തിൽ, ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആസ്ത്മയും വലിവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് വ്യക്തമായി. സിട്രസ് പഴങ്ങൾ കൂടുതൽ കഴിക്കുന്നത് ആസ്ത്മ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.
]]>മൈസൂരു: വിനോദസഞ്ചാരികൾക്ക് ചരിത്രവും പൈതൃകവും കൂടുതൽ എളുപ്പത്തിൽ പരിചയപ്പെടുത്താൻ കേന്ദ്ര ടൂറിസം മന്ത്രാലയം പുതിയ ഡിജിറ്റൽ സംരംഭവുമായി രംഗത്ത്. സംസ്ഥാനത്ത് ആദ്യമായി മൈസൂരു ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ക്യുആർ കോഡ് അധിഷ്‌ഠിത വിവരബോർഡുകൾ സ്ഥാപിച്ചു.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ ഈ പദ്ധതി വഴി സഞ്ചാരികൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്യാനാകും. സന്ദർശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ തൽക്ഷണം ഇതുവഴി ലഭ്യമാകും.
ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ചരിത്രസ്മാരകങ്ങൾ, ക്ഷേത്രങ്ങൾ, പൈതൃക കെട്ടിടങ്ങൾ, പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വിവരങ്ങൾ ഇനി ഗൈഡുകളുടെ സഹായമില്ലാതെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. നിലവിൽ വിവരങ്ങൾ കന്നഡയിലും ഇംഗ്ലീഷിലുമാണ് ലഭ്യമാകുന്നത്.
33 പ്രധാന കേന്ദ്രങ്ങളിൽ ക്യുആർ കോഡ് സംവിധാനം
മൈസൂരു പാലസ്, ശ്രീ ചാമരാജേന്ദ്ര മൃഗശാല, വരുണ തടാകം, ശുകവന, റെയിൽ മ്യൂസിയം, ചാമുണ്ഡി മല, സെൻ്റ് ജോസഫ് പള്ളി, ആർ കെ നാരായണ ഭവനം, ഓറിയൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീകണ്‌ഠശ്വര ക്ഷേത്രം, ശ്രീ ശിദ്ലുമല്ലികാർജുനസ്വാമി ക്ഷേത്രം, ബൈലകുപ്പെയിലെ ഗോൾഡൻ ടെംപിൾ, ചുഞ്ചനക്കട്ടെ വെള്ളച്ചാട്ടം, ശ്രീ മല്ലികാർജുനസ്വാമി ക്ഷേത്രം, ശ്രീ വൈദ്യനാഥേശ്വരസ്വാമി ക്ഷേത്രസമുച്ചയം, ശ്രീ മഹാലക്ഷ്മി സമേത ഗുഞ്ച നരസിംഹസ്വാമി ക്ഷേത്രം, കബിനി ബാക്ക്‌വാട്ടേഴ്സ്, ഗൊമ്മടഗിരി, നാഗർഹോൾ കടുവാ സങ്കേതം, കപിലാ നദി, ചാമുണ്ഡി ഹിൽസ്, മൈസൂരു സിൽക്ക് വീവിംഗ് ഫാക്ടറി, ഫോക്‌ലോർ മ്യൂസിയം ഉൾപ്പെടെ ആകെ 33 കേന്ദ്രങ്ങളിലാണ് ക്യുആർ കോഡ് സ്ഥാപിച്ചിരിക്കുന്നത്.
സ്‌കാൻ ചെയ്‌താൽ ടൂറിസം വകുപ്പിൻ്റെ വിവരശേഖരത്തിലേക്ക്
“സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്യുആർ കോഡ് വിവര സംവിധാനം നടപ്പാക്കുന്നത്. മൊബൈൽ ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ ടൂറിസം വകുപ്പിൻ്റെ ലാൻഡിങ് പേജിലേക്കാണ് ഉപയോക്താവിനെ എത്തിക്കുക. തുടർന്ന് ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ ചരിത്രം, പ്രാധാന്യം, സവിശേഷതകൾ എന്നിവ വിശദമായി വായിക്കാനാകും”- ഇടിവി ഭാരതിനോട് പ്രതികരിച്ച മൈസൂരു ടൂറിസം വകുപ്പിൻ്റെ അസിസ്റ്റൻ്റ് ഡയറക്‌ടർ വി എം പ്രഭുസ്വാമി പറഞ്ഞു.
നിലവിൽ ഓരോ കേന്ദ്രത്തിൻ്റെയും അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭാവിയിൽ ഈ വിവരങ്ങൾ തുടർച്ചയായി പുതുക്കുകയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ വെബ്‌സൈറ്റുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇതുവഴി സന്ദർശകർക്ക് കൂടുതൽ സമഗ്രവും പുതുക്കിയതുമായ വിവരങ്ങൾ ഒരിടത്ത് തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യം.
ജിന്ദ്: പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതത്തിൻ്റെ പുതിയ അധ്യായം തുറന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ബാറ്ററിയിലോടുന്ന ട്രെയിൻ ശ്രദ്ധേയ നേട്ടവുമായി മുന്നേറുന്നു. ജൂലൈ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത ജിന്ദ് സോനിപത് റൂട്ടിലെ ഹൈഡ്രജൻ ട്രെയിൻ വാണിജ്യ സർവീസ് ആരംഭിച്ച ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ഏകദേശം 900 കിലോമീറ്റർ സർവീസ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ നേട്ടത്തോടെ ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിയ ലോകത്തിലെ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരം രണ്ട് അത്യാധുനിക 1,200 കിലോവാട്ട് ഹൈഡ്രജൻ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ബാറ്ററി ഇന്ധന സാങ്കേതികവിദ്യയാണ് ട്രെയിനിൻ്റെ പ്രധാന സവിശേഷത. ഈ പ്രക്രിയയിൽ പുറന്തള്ളപ്പെടുന്നത് നീരാവിയും ചൂടും മാത്രമായതിനാൽ കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കാൻ കഴിയുന്നു.
ടിക്കറ്റ് നിരക്കിൽ മാറ്റമില്ല, സാധാരണ യാത്രക്കാർക്കും പ്രയോജനം
ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടും യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. നിലവിൽ സർവീസ് നടത്തുന്ന ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളുടെ അതേ നിരക്കായ 10 രൂപ മുതൽ 25 രൂപ വരെയുള്ള ടിക്കറ്റ് നിരക്കാണ് ഈ ട്രെയിനിലും ഈടാക്കുന്നത്. അതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗതം സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
10 കോച്ചുകളുള്ള ഈ ട്രെയിൻ ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ശുദ്ധമായ യാത്രാ മാർഗമായി മാറുമെന്നാണ് വിലയിരുത്തൽ. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡീസൽ ഉപയോഗം ഗണ്യമായി ചുരുക്കാനും ഈ പദ്ധതി സഹായിക്കും.
ഗ്രീൻ ഹൈഡ്രജൻ ദൗത്യത്തിന് കരുത്തായി പുതിയ ട്രെയിൻ
കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ്റെ പ്രധാന ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ പദ്ധതി. ജിന്ദിൽ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ സംഭരണ-റീഫ്യൂവലിംഗ് കേന്ദ്രം സ്ഥാപിച്ചതോടെ ട്രെയിനിൻ്റെ ദീർഘകാല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ജിന്ദ് സോനിപത് റൂട്ടിലെ ഈ വിജയകരമായ പരീക്ഷണം രാജ്യത്തിൻ്റെ മറ്റ് മേഖലകളിലേക്കും ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള മാതൃകയാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണം, ഇന്ധനച്ചെലവ് കുറയ്ക്കൽ, സാങ്കേതിക സ്വയംപര്യാപ്‌തത എന്നിവ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ മുന്നോട്ടുവയ്‌ക്കുന്ന ഏറ്റവും വലിയ ഹരിത ഗതാഗത സംരംഭങ്ങളിലൊന്നായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.
ഗ്രോ മോർ ഫുഡ്’ പദ്ധതി പ്രകാരം ഇവിടെ കൃഷിചെയ്ത ഏലക്കാടുകൾ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ഏറ്റെടുത്തു. എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ട തമിഴ് വംശജരാണ് ഏലത്തോട്ടത്തിലെയും ഫാക്ടറിയിലെയും തൊഴിലാളികളിലധികവും. ഗവി ഇവരുടെ നാടാണെന്നു പറയാം. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കൻ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോർപറേഷൻ നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലക്കൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോൾ തൊഴിലാളികൾക്ക് തുടർച്ചയായി മൂന്നും നാലും മാസം ശമ്പളം മുടങ്ങിയിരുന്നു. തുടർന്ന് വിനോദസഞ്ചാര രംഗത്തേക്ക് കോർപറേഷൻ ഇറങ്ങിയതോടെയാണ് വരുമാനം വർധിച്ചത്. ഇതോടെ തൊഴിലാളികൾക്ക് മുടങ്ങാതെ ശമ്പളം നൽകാനാകുന്നുണ്ട്.
കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവ കാട്ടിൽ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്പലും നാനാജാതി ചിത്രശലഭക്കൂട്ടങ്ങളും ഇവിടെ സുലഭമായി കാണാം. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.
വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താൽക്കാലികമായി നിർമ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാൻഷനായി മാറിയത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഇപ്പോഴുള്ള ഏക സങ്കേതമാണിത്. 950 മുതൽ 1750 രൂപ വരെയുള്ള വിവിധ പാക്കേജുകൾ നിലവിലുണ്ട്. പക്ഷേ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്.
മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിക്കുന്നതിനാൽ സന്ദർശന അനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വേനൽ കാലത്ത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പകൽ പരമാവധി 28°C വരെ താപനില ഉയരാറുണ്ട്; എന്നാൽ രാത്രിയോടെ താപനില താഴ്ന്ന് 20° C വരെ എത്തി നിൽക്കും. മഴക്കാലത്ത് ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ പകൽ താപനില പരമാവധി 25°C വരെ എത്താറുണ്ടെങ്കിലും രാത്രി ആവുമ്പോഴേക്കും താപനില 10°C വരെ താഴാറുണ്ട്.
കൊല്ലം– മധുര ദേശീയ പാതയിൽ (എൻ.എച്ച് 220) ഉള്ള വണ്ടിപ്പെരിയാർ പട്ടണത്തിൽ നിന്നും 28 കി.മി. തെക്ക്-പടിഞ്ഞാറായി ഗവി സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നും, തിരുവനന്തപുരത്തു നിന്നും, എറണാകുളത്തു നിന്നും, വണ്ടിപ്പെരിയാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നു കുമളിയിലേക്കുള്ള വഴിയിൽ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാൻ. വളരെ ദുർഘടം പിടിച്ച വഴിയായതിനാൽ ജീപ്പ് പോലയുള്ള ഓഫ്-റോഡർ വാഹനങ്ങളാണ് ഉചിതം. വണ്ടിപ്പെരിയാറിൽ നിന്നും കുമിളിയിൽ നിന്നും ഇത്തരം വാഹനങ്ങൾ ലഭിക്കും.
വണ്ടിപ്പെരിയാറിൽ നിന്നും ആദ്യത്തെ ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ വള്ളക്കടവ് ചെക്‌പോസ്റ്റാണ്. പ്രവേശനപാസ്സുകൾ വള്ളക്കടവിലുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റിൽനിന്ന് ലഭ്യമാണ്. ഇതിനു പുറമേ പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസുണ്ട്. പത്തനംതിട്ട നിന്ന് വടശ്ശേരിക്കര, പെരിനാട്, പുതുക്കട, മണക്കയം വഴിയാണ് ഈ സർവീസ്. രാവിലെ 6.30-നും ഉച്ചയ്ക്ക് 12.30-നുമാണ് ഈ സർവ്വീസുകൾ.
70 കിലോമീറ്റർ അകലെയുള്ള തേനിയും 120 കിലോമീറ്റർ അകലെയുള്ള കോട്ടയവുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ യഥാക്രമം 200-ഉം 250-ഉം കിലോമീറ്റർ അകലെയാണ്.
]]>കണ്ണൂര്‍: മഴക്കാലം ആസ്വദിക്കാന്‍ സഞ്ചാരികള്‍ വയനാട്ടിലേക്ക് കുതിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍. കോടമഞ്ഞും മഴയും തലോടുന്ന പര്‍വ്വത നിരകള്‍… ഇങ്ങനെ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് അനുഭൂതി പകരുന്ന നിരവധി ഇടങ്ങള്‍.
ഇത്തവണ പെരുമഴ ഇല്ലാത്തതിനാല്‍ വയനാട്ടിലേക്ക് സഞ്ചാരികള്‍ പ്രവഹിക്കുകയാണ്. ഒരു ഭാഗത്ത് അംബരചുംബികളായ മലനിരകള്‍. മറുഭാഗത്ത് ജലാശയങ്ങളും വെളളച്ചാട്ടങ്ങളും. വര്‍ണനകള്‍ക്ക് അപ്പുറമാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. മഴക്കാലത്ത് വയനാട്ടിലേക്കുള്ള ചുരം കയറുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന കാലമെല്ലാം കഴിഞ്ഞു. എന്നാല്‍ ഇന്ന് അതെല്ലാം മാറി.
മഴക്കാലം ആസ്വദിക്കാന്‍ പ്രായഭേദമന്യേ സഞ്ചാരികള്‍ എത്തുന്നു. മണ്‍സൂണ്‍ ആസ്വദിക്കാന്‍ വയനാടിനെ മറികടക്കാന്‍ മലബാറില്‍ മറ്റൊരിടമില്ല എന്നാണ് സഞ്ചാരികളുടെ ഭാഷ്യം. ശനിയും ഞായറും അവധിയുളളവര്‍ വെള്ളിയാഴ്‌ച വൈകീട്ട് തന്നെ വയനാട്ടിലേക്ക് വണ്ടി കയറും. തുടര്‍ന്നുളള രണ്ട് ദിനങ്ങള്‍ കാഴ്‌ചകളുടെ പൂരം ആസ്വദിച്ചാണ് മടങ്ങുക.
മാസ് ടൂറിസമാണ് വയനാട്ടില്‍ കൂടുതലായി കണ്ടുവരുന്നത്. സംഘങ്ങളായി എത്തി ഇക്കോ ടൂറിസത്തിന്‍റെ സൗന്ദര്യം പരമാവധി ആസ്വദിക്കുന്നു. യാത്രകള്‍ക്കും താമസത്തിനും വിപുലമായ സജ്ജീകരണങ്ങളുള്ളത് കൊണ്ട് തന്നെ കേട്ടറിഞ്ഞ് എത്തുന്ന ടൂറിസ്റ്റുകള്‍ അനുദിനം കൂടി വരുന്നു. ബാഹ്യ ഇടപെടല്‍ കൊണ്ട് കാര്യമായ ക്ഷതം സംഭവിക്കാത്ത വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിലാണ് യുവാക്കള്‍ ഇവിടെ എത്തുന്നത്.
പ്രകൃതിയേയും പരിസ്ഥിതിയേയും കണ്ടറിയാനും ആസ്വദിക്കാനുമുളള ഒരിടം എന്ന നിലയില്‍ വയനാടിന് ഏറെ പ്രസക്തിയുണ്ട്. വയനാടിന്‍റെ ഏത് ഭാഗത്തൂടെ യാത്ര ചെയ്‌താലും പ്രകൃതി സഞ്ചാരികളെ നിരാശപ്പെടുത്താറില്ല. അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ സമീപ ജില്ലകളില്‍ നിന്നുളള വിദ്യാര്‍ഥികളും യുവാക്കളും വയനാടിന്‍റെ വിവിധ ഭാഗങ്ങളിലെത്തുന്നു.
കാറുകളിലും ഇരുചക്ര വാഹനങ്ങളിലും വയനാടിന്‍റെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ച് പോകുന്നവരും നിരവധിയാണ്. പകല്‍ സഞ്ചാരികള്‍ അധികം പേരും ഇരുചക്ര വാഹനങ്ങളിലാണ് എത്തുന്നത്. മധ്യവയസ്‌കരും വയോധികരും മഴക്കാലത്ത് വയനാട്ടിലെത്തുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ വയോധികരുടെ സഞ്ചാരവും ഇത്തവണ കാണാന്‍ കഴിയുന്നു.
മഴയും മഞ്ഞും സംഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്‌ച റോഡുകളില്‍ നിന്ന് തന്നെ ദര്‍ശിക്കാന്‍ കഴിയും. ഹരിതാഭ തീര്‍ക്കുന്ന ചെമ്പ്രപീക്ക് തല ഉയര്‍ത്തി നില്‍ക്കുന്നു. തോല്‍പ്പെട്ടി വന്യജീവി സങ്കേതം, നീലിമല, കാരാപ്പുഴ, പൂക്കോട് തടാകം, ബാണാസുര സാഗര്‍, സൂചിപ്പാറ, കാന്തപ്പാറ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി നിരവധി സഞ്ചാര കേന്ദ്രങ്ങള്‍. സാഹസികതയ്‌ക്കും വിജ്ഞാനത്തിനും വിനോദത്തിനും തീര്‍ഥാടനത്തിനുമെല്ലാം വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മണ്‍സൂണില്‍ മഴ ആസ്വദിക്കാന്‍ എത്തുന്നവരാണ് ഭൂരിഭാഗവും.
കുന്നുകളെ പൊതിയുന്ന നിരനിരയായി നട്ട് വളര്‍ത്തിയ തേയില തോട്ടങ്ങളില്‍ മഴയും മഞ്ഞും പെയ്യുന്നത് ആസ്വാദനത്തിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിക്കുന്നു. അടുത്ത അവധിക്ക് വീണ്ടും വരാമെന്ന് മോഹത്തോടെയാണ് വയനാടിനോട് ഗുഡ്‌ബൈ പറയുന്നത്.
“റോൾ-ഓൺ റോൾ-ഓഫ്” എന്ന പേര് കപ്പൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതിയെ സൂചിപ്പിക്കുന്നു, അവിടെ വാഹനങ്ങൾ റാമ്പുകൾ വഴി കപ്പലിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഈ കപ്പലുകൾക്ക് വില്ലിലും അമരത്തും വലിയ ദ്വാരങ്ങളുണ്ട്, ചിലപ്പോൾ വശത്തും, ഇത് വാഹനങ്ങളും മറ്റ് ചരക്കുകളും വേഗത്തിൽ കയറ്റാനും ഇറക്കാനും അനുവദിക്കുന്നു.
റോ-റോ അല്ലെങ്കിൽ റോൾ-ഓൺ റോൾ-ഓഫ് കാർഗോയുടെ മുൻനിര യുഎസ് തുറമുഖമാണ് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുറമുഖം. കപ്പലിൽ നിന്നും പുറത്തേക്കും ഓടിക്കുന്ന ഓട്ടോമൊബൈലുകൾ, ഉയർന്നതും ഭാരമേറിയതുമായ ഉപകരണങ്ങൾ (ട്രാക്കറുകൾ, നിർമ്മാണ വാഹനങ്ങൾ) പോലുള്ള റോളിംഗ് കാർഗോ യുഎസ് ഈസ്റ്റ് കോസ്റ്റിലെ ഏറ്റവും വലിയ തുറമുഖത്തേക്ക് ആഴ്ചതോറുമുള്ള സർവീസ് കൊണ്ടുവരുന്നു.
RO/RO കപ്പൽ: ടോൺസ്‌ബെർഗ് . നോർവീജിയൻ ഷിപ്പിംഗ് കമ്പനിയായ വിൽഹെൽംസെൻ ഗ്രൂപ്പിനും സ്വീഡിഷ് ഷിപ്പിംഗ് കമ്പനിയായ വാലേനിയസ് ഗ്രൂപ്പിനും വേണ്ടി MHI ഗ്രൂപ്പ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ RO/RO കപ്പലാണ് ടോൺസ്‌ബെർഗ്. റോറോ ഫെറി സേവനങ്ങൾ ചരക്ക് നീക്കത്തിന് വളരെയധികം ഉപയോഗപ്രദമാണ്, ദീർഘദൂര റോഡ് യാത്രകൾക്ക് വേഗതയേറിയതും സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. ട്രക്കുകളും ചരക്ക് വാഹനങ്ങളും വെള്ളത്തിലൂടെ കൊണ്ടുപോകുന്നതിലൂടെ, ഫെറി യാത്രാ ദൂരം ഗണ്യമായി കുറയ്ക്കുകയും ഇന്ധനവും വിലപ്പെട്ട സമയവും ലാഭിക്കുകയും ചെയ്യുന്നു