health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെ.എം.ആർ.എൽ) പുതിയ മാനേജിങ് ഡയറക്‌ടറായി എറണാകുളം ജില്ലാ കലക്‌ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ കെ.എം.ആർ.എൽ ഡയറക്‌ടർ ബോർഡ് അംഗം കൂടിയാണ് ഇവർ. കർണാടക സ്വദേശിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.
പാലക്കാട് ജില്ലാ കലക്‌ടർ, സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പ് ഡയറക്‌ടർ, കോഴിക്കോട് സബ് കലക്‌ടർ തുടങ്ങിയ സുപ്രധാന പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പബ്ലിക് മാനേജ്‌മെൻ്റിലും പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന കെ.എം.ആർ.എൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൈവരിച്ച നേട്ടങ്ങൾ പങ്കുവെക്കുകയും യാത്രക്കാർക്കും സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. അഞ്ച് വർഷം മുൻപ് പദവി ഏറ്റെടുക്കുമ്പോൾ പ്രതിദിനം 15,000 മാത്രമായിരുന്ന യാത്രാക്കാരുടെ എണ്ണം നിലവിൽ 1,25,000 (1.25 ലക്ഷം) ആയി വർധിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായി അദ്ദേഹം സൂചിപ്പിച്ചു.
‘മൈ മെട്രോ’യും വാട്ടര്‍ മെട്രോയും
‘മൈ മെട്രോ’ ആശയത്തിലൂടെ കൊച്ചി മെട്രോയെ ജനകീയമാക്കിയതിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരവും മെട്രോ സ്വന്തമാക്കി. വാട്‌സ്ആപ്പ് ടിക്കറ്റിങ്, വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കുമുള്ള ഇളവുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാക്കി. കഴിഞ്ഞ നാല് വർഷമായി മെട്രോ പ്രവർത്തന ലാഭത്തിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യങ്ങൾ, ലേലങ്ങൾ എന്നിവയിലൂടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിച്ച് ആകെ വരുമാനത്തിൻ്റെ 51 ശതമാനവും സ്വന്തമാക്കാൻ കെ.എം.ആർ.എല്ലിനായി. രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട ‘കൊച്ചി വാട്ടർ മെട്രോ’ പദ്ധതി വിജയകരമായി നടപ്പിലാക്കി. രാജ്യത്തെ 18 പ്രധാന സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ഫീസബിലിറ്റി പഠനം നടത്തിവരികയാണ്. മെട്രോയുമായി ബന്ധപ്പെടുത്തി 15 ഫീഡർ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുകയും നഗരത്തിൽ 52 കിലോമീറ്റർ നീളത്തിൽ അത്യാധുനിക ഫുട്‌പാത്തുകൾ നിർമിക്കുകയും ചെയ്‌തു.
തിരുവനന്തപുരം മെട്രോയുടെ ഡി.പി.ആറും കൊച്ചി മെട്രോ എയർപോർട്ട് വഴി കടന്നുപോകുന്ന മൂന്നാം ഘട്ടത്തിനായുള്ള ഡി.പി.ആറും സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും എട്ട് പുതിയ ട്രെയിനുകൾ ഒരുമിച്ച് വാങ്ങാൻ ഡയറക്‌ടർ ബോർഡിൻ്റെ അനുമതി തേടിയതായും അദ്ദേഹം അറിയിച്ചു. തൃക്കാക്കര എ.സി.പിയായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും സേവനമനുഷ്‌ഠിച്ച കൊച്ചി നഗരവുമായി തനിക്കുള്ള വൈകാരിക ബന്ധവും സ്ഥാനമൊഴിയുന്ന വേളയിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എല്ലാ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഒഴിഞ്ഞുമാറി. സര്‍ക്കുലറില്‍ രൂക്ഷവിമര്‍ശനവുമായി ഇടതുവനിതാനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആത്മീയ താത്പര്യത്തിന് എതിരെന്നാണ് മുഖപത്രമായ സിറാജിലൂടെ സമസ്ത എ പി വിഭാഗത്തിന്റെ മറുപടി.
]]>രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിലേക്ക് വീണ്ടുമെത്തുന്നത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി ‘മിഷൻ രംഗീൻ മഛ്‌ലി – 2031’ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്നു ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും.
അഗത്തിയിലെ പരിപാടിയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി റോഡ് മാർഗം കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്കു പോകും. കോളജിലെ പരിപാടിക്കു ശേഷം റോഡ് മാർഗം തിരികെ വിമാനത്താവളത്തിലെത്തി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയ്ക്ക് പുറമെ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം ജോൺ എന്നിവരും രാജഗിരി കോളേജിലെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വൻ സുരക്ഷയാണു പോലീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാൻ സിറ്റി, റൂറൽ പോലീസ് ജില്ലകളിലായി ആയിരത്തിലേറെ പോലീസുദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്.
ട്രാഫിക് നിയന്ത്രണത്തിനായും അധികസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെ വാഹനങ്ങൾ വഴി തിരിച്ച് വിടും. ആലുവയിൽനിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യുസി കോളേജ് ജങ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിൽ എത്തി കണ്ടെയ്നർ റോഡ് മാർഗ്ഗം ചേരാനെല്ലൂർ ജംഗ്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് നാഷണൽ ഹൈവേ 66ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
പെരുമ്പാവൂർ, കിഴക്കമ്പലം, പുക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുഗൾ, അമ്പലമുഗൾ റോഡ് വഴി ഇരുമ്പനം ജങ്ഷനിൽ എത്തി യാത്ര തുടരണം. കളമശേരി എസ്സിഎംഎസ് ജങ്ഷൻ മുതൽ കളമശേരി ടിവിഎസ് ജങ്ഷൻ വരെയും, കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളേജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജങ്ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങൾ ഉൾകൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും അനുവദിക്കില്ല.
]]>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്.
ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.
ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14000വോട്ടുകളോളം ആയിരുന്നു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.
ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.
ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം….
പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.
മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പൊലീസ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പരാതി ഉയര്‍ന്നതോടെ തന്നെ ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് സി.പി.ഐഎം നേതൃത്വം വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമാണ് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
]]>തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായ കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഉൾപ്പെട്ട ഡിസിസി അംഗത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഡിസിസി അംഗം സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നതായി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വൈകിട്ട് അഞ്ചരയോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ അദ്ദേഹം എത്തുമ്പോൾ തങ്ങളും അവിടെ ഉണ്ടാകേണ്ടതുണ്ട്. അതിനാൽ മുഖ്യമന്ത്രി എപ്പോഴാണ് പുറപ്പെടുന്നത് എന്നറിയാൻ അദ്ദേഹത്തിൻ്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അങ്ങനെയൊരു പരിപാടി മുഖ്യമന്ത്രിയുടെ പട്ടികയിൽ ഇല്ലെന്നാണ് ഓഫിസിൽ നിന്ന് ലഭിച്ച വിവരമെന്നും അദ്ദേഹം വിശദീകരിച്ചു.
പരിപാടി റദ്ദാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വഴിയിൽ തടയുന്ന സാഹചര്യമുണ്ടായത്. സംഭവത്തിൽ ഡിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തതിനെ കെ. മുരളീധരൻ ന്യായീകരിച്ചു. മുഖ്യമന്ത്രിയെ തടഞ്ഞാൽ സ്വാഭാവികമായും പൊലീസിന് നടപടിയെടുക്കേണ്ടി വരും. നടുറോഡിൽ മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഏത് മുഖ്യമന്ത്രിയായാലും അംഗീകരിക്കാൻ കഴിയില്ല. അത് തങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ല. പാർട്ടി പരിപാടികളിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിമാർ ജില്ലകളിൽ സന്ദർശനം നടത്തുമ്പോൾ പാലിക്കേണ്ട പാർട്ടി പ്രോട്ടോക്കോളുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മന്ത്രിമാർ ഒരു ജില്ലയിൽ എത്തുമ്പോൾ അവിടുത്തെ ഡിസിസി പ്രസിഡൻ്റിനെ വിവരമറിയിക്കുക എന്നതാണ് കോൺഗ്രസിൻ്റെ രീതി. ഡിസിസിയിൽ നിന്ന് പട്ടിക നൽകുന്ന ഏർപ്പാട് കോൺഗ്രസിലില്ല. അത് എകെജി സെൻ്റർ നിയന്ത്രിക്കുന്ന സിപിഎമ്മിൻ്റെ രീതിയാണ്. തങ്ങളുടെ പാർട്ടി അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കോൺഗ്രസ് ഇടപെടേണ്ട ആവശ്യമില്ലെന്നും അത് അവർ തന്നെ തീർക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ്റെ ഭരണകാലത്തെ മന്ത്രിസഭയെ അംഗീകരിച്ചിട്ടുള്ളവരാണ് തങ്ങൾ. അന്ന് കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നു.
കോൺഗ്രസ് പിന്തുണയോടെ ഭരിച്ച ആ സർക്കാരിനെപ്പോലെ തന്നെയാണ് ഇപ്പോഴത്തെ സർക്കാരെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനകളോടും അദ്ദേഹം പ്രതികരിച്ചു. വിഷുവിനും സംക്രാന്തിക്കും മാത്രമേ അദ്ദേഹം കേരളത്തിൽ വരൂ എന്നും അതിന് തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
ശബരിമലയിലെ കരാറുകാരുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരണം അറിയിച്ചു. അരവണ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയിൽ കരാറുകാരെ ഒഴിവാക്കി വീണ്ടും ടെൻഡർ വിളിക്കേണ്ട സാഹചര്യം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഗുണനിലവാരം പരിശോധിക്കാൻ താൻ ആളല്ലെന്നും അക്കാര്യങ്ങൾ ദേവസ്വം ബോർഡും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളിൽ നിന്ന് ചില പരാതികൾ ഫോണിലൂടെ ലഭിച്ചിരുന്നു. സദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നില്ലെന്നാണ് ചിലർ അറിയിച്ചത്. എന്നാൽ ഇതിൻ്റെ നിജസ്ഥിതി തനിക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.