health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ ഇങ്ങനെ. പ്രഖര്‍ ഗുപ്തയുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു സോനം വാങ്ചുക്കിന്റെ പരാമര്‍ശങ്ങള്‍.
യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതോ പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നതോ ഒരു മോശം കാര്യമായി താന്‍ വിചാരിക്കുന്നില്ലെന്ന് സോനം വാങ്ചുക് കൂട്ടിച്ചേര്‍ത്തു. ഈ നാടിന് യുവാക്കളെ, യുവനേതാക്കളെ ആവശ്യമുണ്ട്. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഒരു മുന്നേറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ടാകും. അതല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ഒരുതരത്തിലും പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
]]>BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.
ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ശുദ്ധീകരണത്തെ തുടക്കം മുതലേ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത് കൊണ്ടാണ് ദലിതര്‍ അടക്കം ചേര്‍ന്ന് ശുദ്ധീകരിച്ചത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് ശ്രീരാമ സേന എന്ന സംഘടന ശുദ്ധിയാക്കിയത്.
]]>ഹൈദരാബാദ്: കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം വേഗത്തിലാക്കുന്നതിനുമായി ദൈനംദിന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ഒരുങ്ങി തെലങ്കാന പൊലീസ്. ഡിജിപി സി.വി ആനന്ദിൻ്റെ നിർദേശപ്രകാരമാണ് സേനയെ പൂർണമായും ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. വാഹനമോഷണം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ മനുഷ്യസഹായമില്ലാതെ തന്നെ നിമിഷനേരംകൊണ്ട് പ്രതികളെ കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.
പഞ്ചഗുട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടന്ന മോഷണപരമ്പരകളെ തുടർന്ന് പട്രോളിങ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നൽഗൊണ്ടയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് സമാനമായ കുറ്റകൃത്യങ്ങൾ മുൻപ് എവിടെയൊക്കെ നടന്നിട്ടുണ്ടെന്ന് കമ്പ്യൂട്ടർ സംവിധാനം മിനിറ്റുകൾക്കകം വിശകലനം ചെയ്തു.
മനുഷ്യൻ്റെ യാതൊരു ഇടപെടലുമില്ലാതെ എഐ സാങ്കേതികവിദ്യയാണ് ഇതിന് പരിഹാരം നൽകിയത്. ഈ വിജയത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി എഐ സംവിധാനം വ്യാപകമാക്കാൻ പൊലീസ് വകുപ്പ് തീരുമാനിച്ചത്.
തലച്ചോറുള്ള കാമറകൾ
ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഇരുചക്രവാഹനം മോഷണം പോകുന്ന സാഹചര്യം പരിശോധിക്കാം. നിലവിലെ രീതിയനുസരിച്ച് വാഹനം കണ്ടെത്തണമെങ്കിൽ നൂറുകണക്കിന് സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിക്കേണ്ടതുണ്ട്.
എന്നാൽ നിലവിലുള്ള സിസിടിവി സംവിധാനങ്ങളിൽ എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതോടെ ദൃശ്യങ്ങൾ തത്സമയം ഡാറ്റാബേസിൽ സൂക്ഷിക്കാൻ കഴിയും. മോഷ്ടിക്കപ്പെട്ട വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ നൽകിയാൽ മതി, ഏതെല്ലാം കാമറകളിൽ വാഹനം പതിഞ്ഞിട്ടുണ്ടെന്നും ഏത് ദിശയിലേക്കാണ് പോയതെന്നും കമ്പ്യൂട്ടറിന് ഉടനടി വിശകലനം ചെയ്യാൻ സാധിക്കും. വാഹനാപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ഇതേ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്.
പട്രോളിങ് എവിടെ വേണമെന്ന് എഐ തീരുമാനിക്കും
കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് പൊലീസ് പട്രോളിങ് നടത്തുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന രീതിയനുസരിച്ച് ഒരു സ്റ്റേഷൻ്റെ പരിധിയിൽ നിശ്ചയിക്കപ്പെട്ട പോയിൻ്റുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്താറുള്ളത്. എന്നാൽ ഇനിമുതൽ എവിടെയൊക്കെ പട്രോളിങ് നടത്തണമെന്ന് എഐ തീരുമാനിക്കും.
ഒരു പൊലീസ് സ്റ്റേഷൻ, ജില്ല അല്ലെങ്കിൽ കമ്മിഷണറേറ്റ് പരിധിയിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ സംവിധാനം ഒരു ‘ഹീറ്റ് മാപ്പ്’ തയ്യാറാക്കും. മുൻപ് കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ വിശകലനം ചെയ്ത്, എവിടെയാണ് കൂടുതൽ പട്രോളിങ് ആവശ്യമുള്ളതെന്ന് ഇത് നിർദേശിക്കും. ഉദ്യോഗസ്ഥർ പിറ്റേദിവസം ആ പ്രദേശങ്ങൾ സന്ദർശിച്ചോ എന്ന് പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
കുറ്റകൃത്യത്തിൻ്റെ രീതിവച്ച് പ്രതിയെ പിടികൂടും
കൊലപാതകമോ കവർച്ചയോ മോഷണമോ ആകട്ടെ, എത്ര വേഗത്തിൽ പ്രതിയെ പിടികൂടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പൊലീസിൻ്റെ കാര്യക്ഷമത പലപ്പോഴും അളക്കപ്പെടുന്നത്. സാധാരണയായി കുറ്റകൃത്യങ്ങൾ തമ്മിലുള്ള സമാനതകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെക്കുറിച്ച് നിഗമനത്തിലെത്തുന്നത്. ഉദാഹരണത്തിന്, ഖമ്മത്ത് നടന്നതിന് സമാനമായ ഒരു കുറ്റകൃത്യം ഹൈദരാബാദിൽ നടന്നാൽ, ബന്ധപ്പെട്ട യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ പരസ്പരം ആശയവിനിമയം നടത്തിയില്ലെങ്കിൽ ഈ ബന്ധം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
എന്നാൽ എഐ വരുന്നതോടെ ഒരു കുറ്റകൃത്യത്തിൻ്റെ വിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തുമ്പോൾ തന്നെ, സംസ്ഥാനത്തുടനീളം സമാനമായ സംഭവങ്ങൾ എവിടെയൊക്കെ നടന്നിട്ടുണ്ടെന്ന് സിസ്റ്റം തത്സമയം വിശകലനം ചെയ്യും. ഇത് കുറ്റവാളികളെ പിടികൂടുന്നത് എളുപ്പമാക്കും.
സർട്ടിഫിക്കറ്റുകൾ കിയോസ്കുകൾ വഴി
ദൈനംദിന ആവശ്യങ്ങൾക്കായി പൗരന്മാർക്ക് പൊലീസിൽ നിന്ന് വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരാറുണ്ട്. ജോലി ലഭിക്കുന്നതിനോ ഇൻ്റേൺഷിപ്പിനോ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുപോലെ വാഹനം വിൽക്കുമ്പോഴോ വസ്തുവിൻ്റെ രേഖകളോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെടുമ്പോഴോ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾക്കായി പൊലീസിനെ സമീപിക്കണം. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കിയോസ്കുകൾ സ്ഥാപിക്കുകയാണ്.
അപേക്ഷ നൽകി നടപടികൾ പൂർത്തിയായാൽ അപേക്ഷകന് ഒരു എസ്എംഎസ് ലഭിക്കും. ഇത് ഉപയോഗിച്ച് കിയോസ്കിൽ നിന്ന് നേരിട്ട് സർട്ടിഫിക്കറ്റ് പ്രിൻ്റ് എടുക്കാം. ഇതിനുപുറമെ പരാതികൾ സ്വീകരിക്കുന്നത് മുതൽ സംസ്ഥാനത്തുടനീളമുള്ള കാണാതായ ആളുകളുടെ കേസുകൾ പരിഹരിക്കുന്നതിലും അവകാശികളില്ലാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലും എഐ നിർണായക പങ്ക് വഹിക്കും. എഐ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇതിനകം വിശദമായ പഠനം നടത്തിയ ഉദ്യോഗസ്ഥർ, തിരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകളിൽ ഉടൻ തന്നെ പൈലറ്റ് പ്രോഗ്രാം ആരംഭിക്കാൻ ഒരുങ്ങുകയാണ്.
കൃത്യമായൊരു സര്‍വകക്ഷി യോഗമടക്കം വിളിച്ച് ഇതില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കണം. അതോടൊപ്പം തന്നെ മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്ക് പാടില്ല. എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
നേരത്തെ വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് കൊണ്ടുതന്നെ ഉടന്‍തന്നെ ഒരു പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകും.
അതെസമയം നേപ്പാളിൽ ഭീഷണിയുടെ സാഹചര്യം തുടരുകയാണ്. നേപ്പാൾ-തിബറ്റ് അതിർത്തിയിൽ മഴ അതിശക്തമാണ്. പല നദികളും തടാകങ്ങളും കരകവിഞ്ഞിരിക്കുന്നു. തോഗ്യാൽ, പുരുപ്കിയാങ്സാങ്ബു, നദികളുടെ സംഗമസ്ഥാനത്തെ ഒരു തടാകം കവിഞ്ഞൊഴുകുന്നത് ആശങ്കയായിട്ടുണ്ട്. ഈ തടാകം എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 72 മണിക്കൂറിനിടയിൽ തടാകത്തിന്റെ തടയണ പൊട്ടിയേക്കാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.
അടുത്ത കുറച്ചു ദിവസത്തേക്ക് മേഖലയിൽ മഴയുടെ കാഠിന്യം തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്. പല മേഖലകളിലും രക്ഷാപ്രവർത്തനം അസാധ്യമാണ്. യാത്രാമാർഗങ്ങളെല്ലാം തടസ്സപ്പെട്ട മേഖലകളുണ്ട്. ഇവിടങ്ങളിലേക്ക് രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ആശയവിനിമയ മാർഗങ്ങളെല്ലാം തടസ്സപ്പെട്ടതിനാൽ എന്താണ് അവിടങ്ങളിൽ സ്ഥിതിയെന്നും വ്യക്തമല്ല.
ഹിമാലയൻ മേഖലയിലുണ്ടായ ഹിമാനികളുടെ വൻ തകർച്ചയാണ് പ്രതിസന്ധിക്ക് കാരണം. നേപ്പാൾ-ചൈന അതിർത്തിയിലെ രസുവാഗധിക്ക് 20 കിലോമീറ്റർ വടക്കുകിഴക്കായി ലെൻഡെ നദിയിലേക്ക് വൻതോതിൽ ഹിമപാതവും പാറയിടിച്ചിലും ഉണ്ടായതിനെ തുടർന്നാണ് വലിയ അളവിൽ ചെളിയും വെള്ളവും കുത്തിയൊഴുകിയെത്തി മിന്നൽ പ്രളയം ഉണ്ടായത്.
സ്ഥലത്ത് ചെളിയും വെള്ളവും പാറക്കല്ലുകളും ശക്തമായി ഒഴുകുകയാണ്. അതിർത്തിക്ക് ഇരുവശത്തുമായി അവശിഷ്ടങ്ങളും മണ്ണും അടിഞ്ഞുകൂടി നദികൾ തടസ്സപ്പെട്ട് രണ്ട് പുതിയ തടാകങ്ങൾ കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇവ കരകവിഞ്ഞ് ഒഴുകുന്നതും ഭീഷണിയായിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ ഈ പതിയ കെട്ടുകൾ തകർന്നേക്കാമെന്ന മുന്നറിയിപ്പ് നേപ്പാൾ ദുരന്തനിവാരണ സേന നൽകിയിട്ടുണ്ട്.
ചൈന-നേപ്പാൾ അതിർത്തിയിലെ ലെൻഡെ നദിയിൽ ഏകദേശം 0.11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു കൃത്രിമ തടാകം രൂപപ്പെട്ടതായി ചൈന അറിയിക്കുന്നു. ഈ തടാകത്തിലെ ജലനിരപ്പ് ഉയരുന്നതായും അത് ഏതുസമയത്തും പൊട്ടാൻ സാധ്യതയുണ്ടെന്നും നേപ്പാളിലെയും ചൈനയിലെയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനം നടന്നുവരുന്നുണ്ട്. നേപ്പാൾ സേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നൂറിലധികം ആളുകളെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതി കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും മാറ്റിയിട്ടുണ്ട്. ചൈനീസ് പ്രീമിയർ ലി ക്യാങ്, ഗൈറോങ് മേഖലയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 500-ലധികം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലെ അടിസ്ഥാനസൗകര്യങ്ങൾ വലിയ തോതിൽ തകർന്നിരിക്കുകയാണ്. ഡസൻ കണക്കിന് പാലങ്ങൾ തകർന്നു. കിലോമീറ്ററുകളോളം റോഡുകളും പൂർണ്ണമായി നശിച്ചു.
അടിയന്തര വൈദ്യസഹായത്തിനും താൽക്കാലിക പാർപ്പിടങ്ങൾ നിർമിക്കാനുമായി ഐക്യരാഷ്ട്രസഭ 2 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരായ 93,000 ആളുകളെ സഹായിക്കാനായി 31 ദശലക്ഷം ഡോളറിന്റെ അടിയന്തര ഫണ്ടിനായി റെഡ് ക്രോസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
]]>1917 ൽ ലെ ചിക്കാഗോയിലെ ഇല്ലിനോയിസിൽ മെൽവിൻ ജോൺസ് സ്ഥാപിച്ച ഒരു അന്താരാഷ്ട്ര രാഷ്ട്രീയേതര സേവന സ്ഥാപനമാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ (എൽസിഐ). ഇപ്പോൾ ആസ്ഥാനം ഇല്ലിനോയിസിലെ ഓക്ക് ബ്രൂക്കിലാണ്. 2015 ഏപ്രിൽ വരെ, ലോകത്തെ 190 രാജ്യങ്ങളിലായി 46,000 പ്രാദേശിക ക്ലബ്ബുകളും 1.7 ദശലക്ഷത്തിലധികം അംഗങ്ങളും (ലയൺസ് & ലിയോ) ലയൺസ് ക്ലബ്ബിന് ഉണ്ടായിരുന്നു.
1987 ൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഭരണഘടന ഭേദഗതി ചെയ്ത് സ്ത്രീകളെ അംഗങ്ങളാകാൻ അനുവദിച്ചു. അതിനുശേഷം പല ക്ലബ്ബുകളും സ്ത്രീകളെ പ്രവേശിപ്പിച്ചുവെങ്കിലും ചില പുരുഷ ക്ലബ്ബുകൾ ഇപ്പോഴും നിലവിലുണ്ട്.
ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന് നൽകിയ സംഭാവനകൾക്കും അതിന്റെ ലക്ഷ്യങ്ങൾക്കും അംഗങ്ങളല്ലാത്തവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണലിൽ നിന്നുള്ള ഏറ്റവും ഉയർന്ന അവാർഡാണ് മെഡൽ ഓഫ് മെറിറ്റ് (എംഎം).
അസാധാരണമായ സേവനങ്ങൾ ചെയ്ത അംഗങ്ങൾക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണലിൽ നിന്നുള്ള ഏറ്റവും ഉയർന്ന അവാർഡാണ് ജില്ലാ ഗവർണർ അവാർഡ് (ഡിജിഎ).
ഒരു മികച്ച ക്ലബിന് നൽകാവുന്ന ഏറ്റവും ഉയർന്ന അവാർഡാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റിന്റെ അഭിനന്ദന അവാർഡ് (പിഎഎ).
മികച്ച കമ്മ്യൂണിറ്റി സേവനങ്ങൾ നൽകിയ അംഗങ്ങൾക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഏറ്റവും ഉയർന്ന അംഗീകാരമാണ് മെൽവിൻ ജോൺസ് ഫെലോഷിപ്പ് (എംജെഎഫ്) അവാർഡ്.
ലോകമെമ്പാടും 35,000 ൽ അധികം അംഗ ക്ലബ്ബുകളിലായി റൊട്ടേറിയൻ എന്നറിയപ്പെടുന്ന 1.2 ദശലക്ഷം വ്യക്തികൾ അംഗങ്ങളാണ്. അംഗങ്ങൾക്കിടയിൽ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നതിനായി, റൊട്ടേറിയൻമാർ ആഴ്ചതോറും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം അല്ലെങ്കിൽ അത്താഴം എന്നിവയ്ക്കായി ഒത്തുക്കൂടാറുണ്ട്. ‘ഇത് എല്ലാ റോട്ടേറിയൻമാരുടെയും കടമയാണ്’ എന്ന് റോട്ടറി ഇന്റർനാഷണലിന്റെ മാനുവൽ ഓഫ് പ്രൊസീജിയറിൽ പറയുന്നു. “സ്വയം സേവനം” എന്നതാണ് റോട്ടറി ഇന്റർനാഷണലിന്റെ ആപ്തവാക്യം.
ചരിത്രം : ഷിക്കാഗോയിലെ, ഇല്ലിനോയിസിലെ അറ്റോർണി ആയിരുന്ന പോൾ പെർസി ഹാരിസ് (ഏപ്രിൽ 19, 1868 – ജനുവരി 27, 1947) 1905 ൽ റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ചു. തന്റെ സുഹൃത്തായ ഗുസ്താവ് ലോഹറുടെ ഓഫീസിൽ വച്ച് ആയിരുന്നു റോട്ടറി ക്ലബ്ബിന്റെ തുടക്കം. 1920 ഓടെ റോട്ടറി ക്ലബ്ബ് ഇന്ത്യയിൽ പ്രേവർത്തനം ആരംഭിച്ചു. 1925 ആയപ്പോഴേക്കും ലോകവ്യാപകമായി 20,000 അംഗങ്ങളായും 200 ഓളം ക്ലബ്ബുകളായും റോട്ടറി ഇന്റർനാഷണൽ വളർന്നു