health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260അടുത്തിടെ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.
ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലെ മികച്ച സിനിമയാണ് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
]]>ഒരു നാര്‍സിസിസ്റ്റുമായുള്ള ബന്ധം ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും ജോലിയേയും മറ്റ് ബന്ധങ്ങളേയും ബാധിക്കുന്നുവെന്ന് അനുപമ പറയുന്നു. നമ്മള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന്, പരിഗണിക്കപ്പെടുന്നുവെന്ന്, മറ്റാരുമായും പങ്കുവച്ചിട്ടില്ലാത്ത സംഭാഷണങ്ങള്‍ വരെ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരിക. സ്‌നേഹത്തിന്റെ ലഹരിയില്‍ നമ്മളെ കീഴ്‌പ്പെടുത്തി കഴിയുമ്പോഴാണ് വളരെ മൃദുവായി നമ്മില്‍ അധികാരം പ്രയോഗിച്ച് തുടങ്ങുക. ആദ്യമൊന്നും അത് തിരിച്ചറിയാനാകില്ല. നമ്മുടെ വസ്ത്രത്തെക്കുറിച്ചുള്ള ചെറിയ അഭിപ്രായങ്ങളില്‍ തുടങ്ങി ഈ അധികാര പ്രയോഗം വളരെ രൂക്ഷമാകും.
ഈ സ്‌നേഹത്തിന്റെ പിടിയില്‍ നിന്ന് അത്രവേഗം മോചിതയാകാനും സാധിക്കില്ല. പിന്നീട് ഈ നിയന്ത്രണം കാരണം താന്‍ ജോലിയില്‍ അണ്‍പ്രൊഫഷണല്‍ ആകാന്‍ തുടങ്ങി. സ്വന്തം അനിയനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ പോലും ഭയന്ന് തുടങ്ങി. പാനിക് അറ്റാക്കുകള്‍ സ്ഥിരമായി. സംസാരിക്കാനുള്ള ഭയം മൂലം മൗനം പാലിക്കാന്‍ തുടങ്ങി. അത് ഭീകര അവസ്ഥയായിരുന്നുവെന്നും അനുപമ പറഞ്ഞു. ഒരു ആരോഗ്യകരമായ ബന്ധം നമ്മളെ വളരാന്‍ സഹായിക്കും. ഇത്തരം ടോക്‌സിക് ബന്ധങ്ങള്‍ നമ്മുടെ ചൈതന്യം നശിപ്പിക്കുമെന്നും നമ്മളെ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് ഇത് തിരിച്ചറിയാനാകുമെന്നും അനുപമ പറഞ്ഞു.
ഒരു ദിവസം അമ്പി ആണെങ്കില്‍ ഉടനടി അന്യന്‍ ആയതുപോലെയാകും അവരുടെ പെരുമാറ്റം. നാര്‍സിസിസ്റ്റുകള്‍ സ്വയം നന്നായി സ്‌നേഹിക്കുന്നവരെന്നാണ് എല്ലാവരുടേയും ധാരണ. പക്ഷേ വല്ലാത്ത ഇന്‍സെക്യൂരിറ്റിയില്‍ ജീവിക്കുന്നവരാണ് അവര്‍. അവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തിന്റെ നിയന്ത്രണമാണ് ആവശ്യം. അവരുടെ ഇന്‍സെക്യൂരിറ്റികളുടെ പഴി പോലും നമ്മില്‍ ചാരി വച്ച് അവര്‍ നമ്മളെ ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്യും. മറ്റുള്ളവരോട് കരുണയോടെ പെരുമാറുന്നവരാകാം ഇവര്‍. പക്ഷേ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാനാകൂ. അവരുടെ അധികാര പ്രയോഗവും നമ്മില്‍ ഏല്‍പ്പിക്കുന്ന ആഘാതവും ലൗഡ് ആയിരിക്കില്ല.
അത് അടിത്തട്ടില്‍ വൈകാരിക തലത്തില്‍ സംഭവിക്കുന്ന ഒന്നാകും. അതിനാല്‍ തന്നെ അത് തിരിച്ചറിയാന്‍ പോലും വൈകും. ഇത്തരം ട്രോമാ ബോണ്ടിങ്ങില്‍ നിന്ന് പുറത്തുകടക്കുന്നത് എളുപ്പവുമല്ലെന്നും അനുപമ പറഞ്ഞു.നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് സ്ത്രീകള്‍ ഉയര്‍ത്തുന്ന ഒരു ആരോപണമാണെന്നും ഒരു ഫെമിനിസ്റ്റ് താല്‍പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മനസിലാക്കുന്നവരുണ്ടെന്ന് അനുപമ പറഞ്ഞു.
എന്നാല്‍ ഇത് ഒരു ലിംഗപദവിയുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതല്ല. നാര്‍സിസിസ്റ്റിക് അബ്യൂസിന് ജെന്‍ഡറില്ല. താന്‍ ഉയര്‍ന്ന തലത്തിലുള്ള ആളുകളെ തേടിപ്പിടിക്കുന്ന ഒരു ഗോള്‍ഡ് ഡിഗ്ഗറാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ബന്ധത്തിന്റെ ആദ്യ സമയത്ത് തന്നെ വിവാഹനിശ്ചയത്തിന് ശ്രമം നടന്നപ്പോള്‍ താനാണ് അതില്‍ നിന്ന് ഒഴിഞ്ഞത്. വിവാഹം നടന്നിരുന്നെങ്കിലും വിവാഹമോചനം നേടേണ്ടി വന്നേനെയെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
]]>ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസ് തിയതി പുറത്ത്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ പിറക്കുന്ന ഈ ഇതിഹാസ ചിത്രത്തിന്‍റെ തിയതി പുറത്തുവന്നതോടെ ആരാധകരുടെ ആകാംക്ഷയും ആവേശവും വര്‍ധിക്കുകയാണ്.
ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയും ലോകോത്തര നിലവാരത്തിലുള്ള വിഷ്വല്‍ ക്വാളിറ്റിയുമുണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതിനകം പുറത്തിറങ്ങിയ പ്രൊമോഷണൽ ദൃശ്യങ്ങളും ട്രെയിലറും വലിയ സ്വീകാര്യത നേടിയതോടെ ചിത്രം റിലീസിന് മുമ്പേ തന്നെ വമ്പൻ ഹൈപ്പാണുള്ളത്.
ചിത്രം 2026 നവംബർ 6-ന്, ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.
ചിത്രത്തിൽ ഭഗവാൻ ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ, ലങ്കാധിപൻ രാവണന്‍റെ ശക്തമായ കഥാപാത്രത്തെ യാഷ് ആണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി, ലക്ഷ്മണനായി രവി ദുബെ, ഹനുമാനായി സണ്ണി ഡിയോൾ എന്നിവരും അണിനിരക്കുന്നു. ഓരോ കഥാപാത്രത്തിന്റെയും ലുക്കുകളും ആദ്യ ദൃശ്യങ്ങളും ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
പ്രത്യേകിച്ച് രൺബീർ കപൂറിന്‍റെ ശ്രീരാമാവതാരവും യാഷിന്‍റെ രാവണ കഥാപാത്രവും വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹനുമാനായി സണ്ണി ഡിയോളിന്‍റെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ കരുത്തേകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
‘രാമായണ’ എന്ന ഇതിഹാസത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവിസ്മയമാക്കി അവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. ചിത്രത്തിലെ വിഷ്വൽ എഫക്ട്സിന് പിന്നിൽ പ്രവർത്തിക്കുന്നത് എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോ ഡി എന്‍ ഇ ജി (DNEG) ആണ്. ഹോളിവുഡ് നിലവാരത്തിലുള്ള സാങ്കേതിക മികവ് ചിത്രത്തിൽ പൂർണമായി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
ആക്ഷൻ രംഗങ്ങളും യുദ്ധദൃശ്യങ്ങളും പ്രകൃതിദൃശ്യങ്ങളും ഉൾപ്പെടെ ഓരോ ഫ്രെയിമും ആഗോള നിലവാരത്തിൽ ഒരുക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് വിലയിരുത്തൽ.
ചിത്രത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത സംഗീതമാണ്. ഹോളിവുഡിലെ ഇതിഹാസ സംഗീതസംവിധായകൻ ഹാൻസ് സിമ്മറും ഇന്ത്യൻ സംഗീതത്തിന്‍റെ അഭിമാനമായ എ.ആർ. റഹ്മാനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത ‘രാമായണ’ത്തിനുണ്ട്. ലോക സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും സംഗീത പാരമ്പര്യങ്ങൾ ഒരുമിക്കുന്ന അപൂർവ അവസരമായാണ് ഈ സഹകരണം വിലയിരുത്തപ്പെടുന്നത്.
തിയേറ്ററുകളിലെത്തുന്നതിന് മുമ്പേ തന്നെ ചിത്രം ബിസിനസ് രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുകയാണ്. ചിത്രത്തിന്‍റെ സംഗീതാവകാശം ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
റിലീസിന് മുമ്പേ തന്നെ വിവിധ ഭാഷകളിലെ വിതരണാവകാശങ്ങൾക്കും ഡിജിറ്റൽ അവകാശങ്ങൾക്കും വൻ ആവശ്യമാണ് ഉയരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
‘ദംഗൽ’, ‘ഛിച്ചോറെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത നിതേഷ് തിവാരിയാണ് ‘രാമായണ’ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തെ പുതിയ തലമുറയ്ക്ക് ആധുനിക അവതരണത്തിലൂടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഒരുക്കുന്നത്.
വികാരവും ആത്മീയതയും കുടുംബബന്ധങ്ങളും ത്യാഗവും നീതിയും ധർമ്മവും ദൃശ്യവിസ്മയവുമായി സമന്വയിപ്പിച്ച് ലോകോത്തര നിലവാരത്തിലുള്ള സിനിമാനുഭവം ഒരുക്കാനാണ് സംവിധായകന്‍റെ ശ്രമം.
നമിത് മൽഹോത്രയുടെ ഡി.എൻ.ഇ.ജിയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം സോണി പിക്‌ചേഴ്സിന്റെ സഹകരണത്തോടെ ലോകമെമ്പാടും വമ്പൻ റിലീസായാണ് എത്തുക.
രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗമാണ് 2026 നവംബർ 6-ന് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം 2027 ദീപാവലി റിലീസായാണ് എത്തുക.
റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. സാങ്കേതിക മികവും വമ്പൻ താരനിരയും സംഗീതവും ദൃശ്യവിസ്മയവും ഒത്തുചേരുന്ന ‘രാമായണം’ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമോയെന്ന ആകാംക്ഷയിലാണ് സിനിമാ ലോകവും ആരാധകരും.