health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260ന്യൂഡൽഹി: ഭാരതീയ തപാൽ വകുപ്പിന് (India Post) കീഴിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്‌തികകളിലേക്ക് വൻ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറങ്ങി. ജൂലൈ 2026 ഷെഡ്യൂൾ-II പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്‌തികകളിലായി ആകെ 23,757 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക പോർട്ടലായ www.indiapostgdsonline.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| വിവരങ്ങൾ | വിശദാംശങ്ങൾ |
| ഓർഗനൈസേഷൻ | ഭാരതീയ തപാൽ വകുപ്പ് |
| തസ്‌തികയുടെ പേര് | ഗ്രാമീൺ ഡാക് സേവക് (GDS), BPM, ABPM |
| ആകെ ഒഴിവുകൾ | 23,757 |
| വിദ്യാഭ്യാസ യോഗ്യത | പത്താം ക്ലാസ് |
| പ്രായപരിധി | 18 മുതൽ 40 വയസ്സ് വരെ |
| തിരഞ്ഞെടുപ്പ് രീതി | പത്താം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് |
| ഔദ്യോഗിക വെബ്‌സൈറ്റ് | www.indiapostgdsonline.gov.in |
പ്രധാന തീയതികളും ശമ്പള വിവരങ്ങളും
ശമ്പള നിരക്ക്
യോഗ്യതാ മാനദണ്ഡങ്ങളും പ്രായപരിധിയും
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ അംഗീകൃത ബോർഡിൽ നിന്ന് ഗണിതം, ഇംഗ്ലീഷ് എന്നിവ ഐച്ഛിക വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന തപാൽ സർക്കിളിലെ മാതൃഭാഷ പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം എന്നത് നിർബന്ധമാണ്. ഇതിന് പുറമെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18 നും 40 നും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് സർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും
അപേക്ഷാ ഫീസും തെരഞ്ഞെടുപ്പ് രീതിയും
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിക്കാർ, വനിതകൾ, ട്രാൻസ്‌വുമൺ എന്നിവരെ ഫീസിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായക്കൂടുതലുള്ളവർക്കും സംവരണ മുൻഗണന ഉള്ളവർക്കും മുൻഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും മൂന്ന് ദിവസത്തെ അടിസ്ഥാന പരിശീലനത്തിനും ശേഷം നിയമനം നൽകും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തപാൽ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി 2026 സെപ്‌തംബർ 21-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പുസ്തകങ്ങളിൽ മാത്രം പഠിച്ച ഓട്ടോമൊബൈൽ ആശയങ്ങൾ വലിയൊരു ഗതാഗത ശൃംഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. പഠനത്തോടൊപ്പം കെഎസ്ആർടിസി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ കരിയറിനും വലിയ മുതൽക്കൂട്ടാകും.
പ്രോജക്റ്റ് സൂര്യയുടെ ഭാഗമായി കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ നടക്കുന്നുണ്ട്. ഇത്തരം പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണിത്.
ഇതിനൊപ്പം, സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക്ക്ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പുതിയ ബസിന് 30 മുതൽ 40 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ കേവലം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണ് ബിഎസ് മൂന്ന്, ബിഎസ് നാല് വിഭാഗങ്ങളിൽപ്പെടുന്ന ബസുകൾ ഡീലക്സ്, സൂപ്പർഫാസ്റ്റ് നിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നത്. മികച്ച എൻജിൻ ട്യൂണിങ്ങിലൂടെ ഇത്തരം ബസുകളുടെ പുക മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബസുകളുടെ നവീകരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനികീകരിക്കുന്ന നടപടികളും സജീവമായി പുരോഗമിക്കുകയാണ്. സുലഭ് ഇന്റർനാഷണലുമായി ചേർന്ന് ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും കെഎസ്ആർടിസി മെച്ചപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലാഭകരമായ സർവീസുകൾ, പരിസ്ഥിതി സൗഹൃദ ബസുകൾ, സാങ്കേതിക വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന വിജ്ഞാനകേന്ദ്രങ്ങൾ എന്നിങ്ങനെ തികച്ചും പുതിയൊരു യാത്രാസംസ്കാരം രൂപപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
]]>ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐസ്‌ആർഒയിൽ വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി സയൻ്റിസ്റ്റ്/എഞ്ചിനീയർ എസ്‌സി തസ്‌തികയിലെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുവായ ഗേറ്റ്(GATE) സ്‌കോറുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 17 ആണ്.
പൊതു വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർഥികൾ 250 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. അഭിമുഖത്തിൻ്റേയും ഗേറ്റ് സ്കോറിൻ്റേയും അടിസ്ഥാനത്തിലായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അപേക്ഷകർ സമയപരിധിക്ക് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ISRO സയൻ്റിസ്റ്റ് റിക്രൂട്ട്മെൻ്റ് 2026 ആർക്കൊക്കെ അപേക്ഷിക്കാം?
സയൻ്റിസ്റ്റ്/എഞ്ചിനീയർ റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർഥികൾ താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം:
എങ്ങനെ അപേക്ഷിക്കാം?
ISRO സയൻ്റിസ്റ്റ് റിക്രൂട്ട്മെൻ്റ് 2026: ഒഴിവുകളുടെ വിശദാംശങ്ങൾ
ഏതൊക്ക മേഖലകളിലാണ് ഒഴിവുകൾ എന്ന് നോക്കാം
| മേഖല | ഒഴിവ് |
| ഇലക്ട്രോണിക്‌സ് | 34 |
| മെക്കാനിക്കൽ | 26 |
| കമ്പ്യൂട്ടർ സയൻസ് | 13 |
| സിവിൽ | 10 |
| ഇലക്ട്രിക്കൽ | 4 |
| റഫ്രിജറേഷൻ & എയർ കണ്ടീഷനിങ് | 2 |
| വാസ്‌തുവിദ്യ | 2 |
| സിവിൽ (പിആർഎൽ – ഓട്ടോണമസ് ബോഡി) | 1 |
| ആകെ | 92 |
ഐഎസ്ആർഒ ശാസ്ത്രജ്ഞൻ്റെ ശമ്പളം
പുതുതായി നിയമിക്കപ്പെടുന്ന ഒരു സയൻ്റിസ്‌റ്റ്/എഞ്ചിനീയർ ‘SC’-യെ, ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ പേ മാട്രിക്‌സിലെ ലെവൽ 10 പ്രകാരം പ്രതിമാസം 56,100 രൂപ എന്ന അടിസ്ഥാന ശമ്പളത്തോടെയാണ് നിയമിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമേ, ശാസ്ത്രജ്ഞർക്ക് വിവിധ സർക്കാർ അലവൻസുകൾക്കും ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. ക്ഷാമബത്ത (DA), വീട്ടുവാടക അലവൻസ് (HRA), യാത്രാബത്ത, ചികിത്സാ സൗകര്യങ്ങൾ, ലീവ് ട്രാവൽ കൺസെഷൻ (LTC), ഗ്രൂപ്പ് ഇൻഷുറൻസ്, വീട് നിർമ്മാണത്തിനുള്ള മുൻകൂർ തുക എന്നിവയും ലഭ്യമായിരിക്കും.
അഭിമുഖത്തിന് വിളിക്കുന്ന ഉദ്യോഗാർഥികൾക്ക്, ദീർഘ ദൂര യാത്ര ഒഴിവാക്കാനായി ദൈർഘ്യം ഏറ്റവും കുറഞ്ഞ വഴിയിലൂടെ അഭിമുഖ വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള സ്ലീപ്പർ ക്ലാസ് ട്രെയിൻ ടിക്കറ്റ് തുക ഐഎസ്ആർഒ നൽകും. ഐഎസ്ആർഒയുടെ ഔദ്യോഗിക നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും തുക അനുവദിക്കുന്നത്.
“മെയ്ക്ക് ഇൻ ഇന്ത്യ” ആഹ്വാനം സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ ഒരു പരിസ്ഥിതി വ്യവസ്ഥയെ തിരിച്ചറിയാനും സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു, സുസ്ഥിരമായ തൊഴിലവസര സൃഷ്ടിയിലൂടെ ഉൽപ്പാദന മേഖലയെ മുന്നോട്ട് നയിക്കാനും വിജയകരവും സുസ്ഥിരവുമായ സംരംഭ സൃഷ്ടിയ്ക്കായി നൈപുണ്യ നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നു. ബിസിനസ്സ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നൽകുന്നതിനും സംരംഭകർക്ക് ലഭ്യമായ വിപണി ബന്ധങ്ങൾ സുഗമമാക്കുന്നതിനും സ്വയം-സുസ്ഥിരത ഉറപ്പാക്കുന്നതിന് നിർണായകമായ ഒരു കാലയളവിൽ കൈത്താങ്ങ് നൽകുന്നതിനും വേണ്ടിയാണ് നിർദ്ദിഷ്ട പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
തസ്തിക – ഒഴിവുകൾ
ആകെ ഒഴിവുകൾ: 827
കോൺസ്റ്റബിൾ (വെറ്ററിനറി):
10ാം ക്ലാസ് സയൻസ് വിഷയത്തോടെ പാസ് ആയിരിക്കണം. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ വിവിധ മൃഗങ്ങളുടെ ചികിത്സയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം):
10ാം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ഹെവി വാഹന ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
കോൺസ്റ്റബിൾ (കാർപെന്റർ):
10ാം ക്ലാസ് പാസ്. കൂടാതെ:
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി):
10ാം ക്ലാസ് പാസ് ആയിരിക്കണം. സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് കുരിശ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കൂടാതെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച കുറഞ്ഞത് 50 ബെഡ് ആശുപത്രിയിൽ നഴ്സിങ് ഓർഡർലി ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
കോൺസ്റ്റബിൾ (ഗാർഡണർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, വെയിറ്റർ):
മെട്രിക്കുലേഷൻ (10ാം ക്ലാസ്) അല്ലെങ്കിൽ തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഇന്റേണുകളുടെ എണ്ണം – ഓരോ വർഷവും ഏകദേശം 25 പേർ തെരഞ്ഞെടുക്കുന്നു.
ദൈർഘ്യം – ആദ്യഘട്ടം ആറ് മാസം ആവശ്യാനുസരണം 12 മാസത്തോളം നീട്ടാം.
സ്റ്റൈപ്പൻഡ് – 15,000 രൂപ പ്രതിമാസം.
സർട്ടിഫിക്കേഷൻ – വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
സ്ഥാനം – ന്യൂഡൽഹി TEC മുഖ്യകേന്ദ്രം (ഓൺലൈനും ഓഫ്ലൈനും ആവാം).
യോഗ്യത:
പ്രധാന വിവരങ്ങൾ:
]]>
പത്താം ക്ലാസ് പാസായവർക്കോ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ഉള്ളവർക്കോ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ട്രാക്ക് മെയിന്റനർ ഗ്രേഡ് IV, പോയിന്റ്സ്മാൻ-ബി, അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ), അസിസ്റ്റന്റ് (ബ്രിഡ്ജ്), അസിസ്റ്റന്റ് (സിഗ്നൽ ആൻഡ് ടെലികോം) തുടങ്ങിയ ലെവൽ-1 തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു വലിയ അവസരമാണ്.
2026 ജനുവരി 1-ന് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 18 വയസ്സും പരമാവധി 33 വയസ്സുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നിരുന്നാലും, സംവരണ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും. എസ്സി, എസ്ടി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗക്കാർക്ക് 3 വർഷവുമാണ് പ്രായത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയ
മൾട്ടി-സ്റ്റേജ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആദ്യം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടക്കും. ഇതിൽ വിജയിക്കുന്നവർ ശാരീരികക്ഷമതാ പരീക്ഷയ്ക്ക് (PET) ഹാജരാകണം. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ പരിശോധനയും നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. പരീക്ഷാ തീയതി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ പിന്നീട് അറിയിക്കും.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി, ഇബിസി വിഭാഗക്കാർക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും 250 രൂപ മതിയാകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുത്ത ശേഷം ഈ തുകയുടെ ഒരു ഭാഗം ഉദ്യോഗാർത്ഥികൾക്ക് തിരികെ ലഭിക്കുന്നതാണ്. ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.
പ്രധാന തീയതികൾ
* ആകെ ഒഴിവുകൾ: 22,195
* അപേക്ഷ ആരംഭിച്ചത്: ജനുവരി 31, 2026
* അവസാന തീയതി: മാർച്ച് 2, 2026
* ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: മാർച്ച് 4, 2026
* യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ NAC സർട്ടിഫിക്കറ്റ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കേന്ദ്ര സായുധ സേന (CAPF) കളിലെ അസിസ്റ്റന്റ് കമാൻഡന്റ് (ഗ്രൂപ്പ് എ) തസ്തികകളിലെ ഒഴിവു നികത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സായുധ സേന (CAPF) വിഭാഗങ്ങളായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് -BSF),സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്-CRPF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്-CISF), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി-ITBP), സശസ്ത്ര സീമ ബൽ (എസ്എസ്ബി-SSB) എന്നിവയിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.
ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 18നും മലയാളം ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്സ് കോച്ച് (ടേബിള്‍ ടെന്നീസ്/ബാസ്‌കറ്റ് ബോള്‍), കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, യോഗ ഇന്‍സ്ട്രക്ടര്‍, നഴ്സ് എന്നീ തസ്തികളിലേയ്ക്ക് ഫെബ്രുവരി 19നും സ്‌കൂളില്‍ അഭിമുഖം നടക്കും.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍,
എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഐഡി പ്രൂഫ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെ.വി.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ https://www.kvmallapuram.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0482-2734963.
]]>എറണാകുളം: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്കാണെന്നും ഇതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ഇറക്കിയ വിജ്ഞാപനങ്ങൾ റദ്ദാക്കിയ കോടതി സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പിഎൻ രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ കെ ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം റിക്രൂട്ട്‌മെൻ്റ് ബോർഡ് വഴി നേരത്തെ നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് നൽകിയ അപ്പീലിലാണ് നടപടി.
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ആക്ട് പ്രകാരം ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ റിക്രൂട്ട്മെൻ്റ് ബോർഡിന് വിട്ട സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. 1978ലെ ഗുരുവായൂർ ദേവസ്വം നിയമപ്രകാരം ജീവനക്കാരുടെ നിയമനാധികാരം ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കോ മാനേജിങ് കമ്മിറ്റിക്കോ ആണ്. ഇതിൽ നിയമസഭ വഴി ഭേദഗതി വരുത്താതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിയമനം റിക്രൂട്ട്മെൻ്റ് ബോർഡിന് വിട്ടത് നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗുരുവായൂർ ദേവസ്വം ആക്ട് ഒരു പ്രത്യേക നിയമമാണെന്നും (സ്പെഷ്യൽ ആക്ട്) അതിലെ വ്യവസ്ഥകൾ മറികടക്കാൻ പൊതുവായ മറ്റൊരു നിയമത്തിന് (ജനറൽ ആക്ട്) സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വിധിയുടെ അടിസ്ഥാനത്തിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് നേരത്തെ പുറപ്പെടുവിച്ച എൽഡി ക്ലർക്ക്, പ്യൂൺ തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ അസാധുവായിരിക്കുകയാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിച്ച ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഇത് താത്കാലികമായി തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനത്തിലൂടെ മാനേജിങ് കമ്മിറ്റിക്ക് വീണ്ടും വിജ്ഞാപനം ഇറക്കി നിയമന നടപടികളുമായി മുന്നോട്ടുപോകാവുന്നതാണ്.
ദേവസ്വം ഭരണസമിതിക്ക് നിയമനാധികാരം തിരികെ ലഭിക്കുമ്പോൾ അഴിമതിക്കും സ്വജനപക്ഷപാതത്തിനും സാധ്യതയുണ്ടെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. മുൻകാലങ്ങളിൽ ഭരണസമിതി നേരിട്ട് നടത്തിയ നിയമനങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ശക്തമായ ഒരു മേൽനോട്ട സമിതിയെ കോടതി നിയോഗിച്ചത്.
വിജ്ഞാപനം ഇറക്കുന്നത് മുതൽ റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് വരെയുള്ള എല്ലാ നടപടികളും ഇനി ഈ സമിതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും നടക്കുക. പരീക്ഷാ നടത്തിപ്പ്, ചോദ്യപേപ്പർ തയാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിലെല്ലാം സുതാര്യത ഉറപ്പുവരുത്താൻ സമിതിക്ക് അധികാരമുണ്ടാകും. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൽ ബാഹ്യഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സമിതിക്കാണ്. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലെയും കൂടൽമാണിക്യം ദേവസ്വത്തിലെയും നിയമനങ്ങൾ നിലവിൽ പിഎസ്‌സി മാതൃകയിൽ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡാണ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വത്തെയും ഇതിൻ്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ടുള്ള സർക്കാർ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
നിലവിൽ ജോലിയിൽ പ്രവേശിച്ചവരെ വിധി ബാധിക്കില്ലെന്നത് ജീവനക്കാർക്ക് ആശ്വാസകരമാണ്. എന്നാൽ നടപടികൾ പൂർത്തിയായിട്ടും നിയമന ഉത്തരവ് ലഭിക്കാത്തവരുടെ കാര്യത്തിൽ മാനേജിങ് കമ്മിറ്റിയും മേൽനോട്ട സമിതിയും എടുക്കുന്ന തീരുമാനം നിർണായകമാകും. വരും ദിവസങ്ങളിൽ സമിതി യോഗം ചേർന്ന് തുടർനടപടികൾക്കുള്ള രൂപരേഖ തയാറാക്കുമെന്നാണ് അറിയുന്നത്.
പുതിയ വിജ്ഞാപനങ്ങൾ എപ്പോൾ വരുമെന്ന കാര്യത്തിൽ വ്യക്തത വരാൻ സമിതിയുടെ ആദ്യ യോഗം വരെ കാത്തിരിക്കേണ്ടി വരും. ക്ഷേത്രഭരണത്തിലും നിയമനങ്ങളിലും കൂടുതൽ സുതാര്യത കൊണ്ടുവരാൻ ഈ വിധി വഴിയൊരുക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. സർക്കാർ തലത്തിൽ ഈ വിധിക്കെതിരെ അപ്പീൽ പോകുമോ എന്ന കാര്യത്തിലും വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.