health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 1,17,200 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും വില താഴ്ന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും വില കുറഞ്ഞത്.
രണ്ട് ദിവസത്തിനിടെ ഗ്രാമിന് 290 രൂപയുടെയും പവന് 2,320 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി. 2026 ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നിരക്ക്.
വിലയിടിവിന് കാരണം
റെക്കോഡ് വിലയിലെത്തിയതിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
ആഗോള വിപണിയിലെ സമ്മർദവും വിലയെ ബാധിക്കുന്നുണ്ട്. അമേരിക്കൻ പണപ്പെരുപ്പവും പലിശനിരക്കിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ഡോളറിനും യു.എസ് ട്രഷറി യീൽഡിനും ശക്തി നൽകുന്നതാണ് സ്വർണവില താഴാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 4,590 ഡോളറിൽ താഴെയാണ് വ്യാപാരം ചെയ്യുന്നത്. വെള്ളി 68–69 ഡോളറിലുമാണ്. ഇതിന് പുറമെ രൂപയുടെ വിനിമയനിരക്കും ക്രൂഡോയിൽ വിലയും ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്.
പ്രതീക്ഷകൾ
ഇപ്പോഴത്തെ ഇടിവ് ദീർഘകാല കുതിപ്പിന് തടസ്സമല്ലെന്നും ഉയർന്ന വിലയിലെ സ്വാഭാവിക ലാഭമെടുപ്പിൻ്റെ ഭാഗമാണെന്നും അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ആഗോള അനിശ്ചിതത്വം, കേന്ദ്രബാങ്കുകളുടെ വാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് പിന്തുണ നൽകുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ സ്വർണത്തിൻ്റെ ഇറക്കുമതി കുറയ്ക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായി പ്രചരിക്കുന്നുണ്ട്.
അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജി.എസ്.ടി വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വർണം വാങ്ങുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇറക്കുമതി ചുങ്കം കുറയ്ക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് വിപരീതമായി 22 കാരറ്റ് സ്വർണത്തിന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 1,14,160 രൂപയായും ഒരു ഗ്രാമിൻ്റെ വില 14,270 രൂപയായും മാറി.
വിവിധ കാരറ്റുകളിലെ നിരക്കുകൾ
പ്രധാന നിരക്കിനൊപ്പം മറ്റു കാരറ്റുകളിലെ സ്വർണവിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 11,725 രൂപയായും പവന് 93,800 രൂപയായും ഉയർന്നു. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 9,130 രൂപയായും പവന് 73,040 രൂപയായുമാണ് മാറിയത്.
ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിച്ച് 5,890 രൂപയായും പവന് 47,120 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. സ്വർണവില വർധിച്ചെങ്കിലും സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയിലുമാണ് നിരക്ക് നിലനിൽക്കുന്നത്.
ആഗോള വിപണിയും സ്വാധീനങ്ങളും
ആഗോള വിപണിയിലെ മാറ്റങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള താത്പര്യവുമാണ് സ്വർണനിരക്കിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കുന്നത്. ജൂലൈയിൽ ചേർന്ന യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനങ്ങളും പണപ്പെരുപ്പ സൂചികകളും അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യൻ സംഘർഷങ്ങളും ഡോളറിൻ്റെ വിനിമയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും ആഗോള തലത്തിൽ നിർണായക ഘടകങ്ങളാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും തൊഴിൽ കണക്കുകളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ഓഹരി വിപണിയിലെ അസ്ഥിരതയും കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.
പ്രാദേശിക വിപണിയിലെ ആശങ്ക
സ്വർണവിലയിലെ വീണ്ടുമുള്ള ഉയർച്ച പ്രാദേശിക ജ്വല്ലറി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വില വീണ്ടും കയറാൻ തുടങ്ങിയതോടെ പുതിയ ആഭരണങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. പ്രധാനപ്പെട്ട വിവാഹ സീസണുകൾ വരാനിരിക്കെ സ്വർണവിലയിൽ ഉണ്ടാകുന്ന ഇത്തരം ചാഞ്ചാട്ടങ്ങൾ സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
വരും ദിവസങ്ങളിൽ വിപണിയിലെ ചാഞ്ചാട്ടം തുടരാൻ സാധ്യതയുള്ളതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരും നിക്ഷേപകരും നിരക്കുകളിലെ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നന്നായിരിക്കും. പഴയ സ്വർണം മാറ്റിവാങ്ങുന്നവരുടെ എണ്ണത്തിലും വിലക്കയറ്റം കാരണം കുറവ് വന്നിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ സാധാരണക്കാർക്ക് വലിയ തുക ചെലവാക്കേണ്ടി വരും.
ഇതിനുപുറമെ ഹാൾമാർക്കിങ് നിരക്കുകൾ കൂടി നൽകേണ്ടി വരുന്നതോടെ സ്വർണം വാങ്ങുക എന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവർക്ക് ഈ വിലക്കയറ്റം ഗുണകരമാണെങ്കിലും, പെട്ടെന്ന് പണത്തിന് ആവശ്യമായി വരുന്നവർക്ക് ഉയർന്ന വില ആശ്വാസമാകുന്നുണ്ട്. വരും മാസങ്ങളിൽ ഉത്സവ സീസണുകൾ ആരംഭിക്കുന്നതോടെ സ്വർണത്തിൻ്റെ ആവശ്യകത വീണ്ടും വർധിക്കുമെന്നാണ് വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ വില കുറയുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമാകുക.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. രാവിലെ സ്വർണ വില കുതിച്ചുയർന്നതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമന് 14,080 രൂപയും പവന് 1,12,640 രൂപയുമായി വിപണി വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,760 രൂപയും ഗ്രാമിന് 14,220 രൂപയുമായിരുന്നു ഇന്നത്തെ വില.
മറ്റ് കാരറ്റുകളുടെ വില
18 കാരറ്റ് ഗ്രാമിന് 110 രൂപ കുറഞ്ഞ് 11, 570 രൂപയും പവന് 92,560 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് 90 രൂപ കുറഞ്ഞ് ഗ്രാമിന് 9,010 രൂപയും പവന് 72,080 രൂപയുമായി വില. അതേസമയം ഒൻപത് കാരറ്റ് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5, 810 രൂപയും പവന് 46, 480 രൂപയുമാണ് കുറഞ്ഞത്.
ആഗോള വിപണിയുടെ സ്വാധീനം
ജൂലായ് മാസത്തിൽ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാൻ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അമേരിക്കൻ ഡോളറിൻ്റെ വിനിമയ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. വരും ദിവസങ്ങളിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന തൊഴിൽ കണക്കുകളും പണപ്പെരുപ്പ നിരക്കുകളും സ്വർണവിപണിക്ക് നിർണായകമാകും.
കേരളത്തിൽ ഗ്രാമീണ മേഖലയിലടക്കം സ്വർണത്തിന് ആവശ്യക്കാർ ഏറെയുള്ളതിനാൽ വിലക്കയറ്റം പ്രാദേശിക വിപണിയുടെ താളം തെറ്റിക്കാൻ സാധ്യതയുണ്ട്. സ്വർണവിലയിലെ ഈ തുടർച്ചയായ വർധന സംസ്ഥാനത്തെ ജ്വല്ലറി വ്യാപാരികളെയും ആശങ്കയിലാക്കുന്നുണ്ട്. വില ഉയർന്നതോടെ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരാണ് ഇപ്പോൾ കൂടുതലായും വിപണിയിൽ എത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 1,11,440 രൂപയും ഗ്രാമിന് 13,930 രൂപയുമായിരുന്നു വില. എന്നാൽ ഇന്ന് വിപണി തുറന്നപ്പോൾ തന്നെ വില കുതിച്ചുയരുകയായിരുന്നു.
മറ്റ് കാരറ്റുകളുടെ വില
മറ്റ് കാരറ്റുകളുടെ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ വർധിച്ച് 11,685 രൂപയും പവന് 93,480 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 185 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമായി ഇന്നത്തെ വിപണിവില. അതേസമയം, ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ വർധിച്ച് 5,865 രൂപയും പവന് 46,920 രൂപയുമായി. സ്വർണത്തിന് പുറമെ വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വെള്ളി വില.
വില ഇനിയും ഉയരും
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ 1.25 ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും എന്നാണ് വിദഗ്ധർ പറയുന്നത്. സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
ആഗോള വിപണിയുടെ സ്വാധീനം
ജൂലൈ മാസത്തിൽ ചേർന്ന ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും. അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
സ്വർണം വിൽക്കാൻ തയാറാകാതെ ഉപഭോക്താക്കൾ
അതേസമയം, നിലവിലെ ചാഞ്ചാട്ടം വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നിരന്തരം വിലയില്‍ ഉയർച്ചയുണ്ടായിട്ടും സ്വര്‍ണം വില്‍ക്കാന്‍ ഉപഭോക്താക്കള്‍ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. കൈവശമുള്ള സ്വര്‍ണം വിറ്റ് പണമാക്കുന്ന രീതി വളരെയധികം കുറഞ്ഞിട്ടുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ (ഡബ്ല്യുജിസി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് പലരും സ്വർണം വിൽക്കാൻ മടിക്കുന്നത്.
സ്വർണം വാങ്ങുന്നവർക്ക് ഇരുട്ടടി
ചിങ്ങമാസം തുടങ്ങുന്നതോടെ കല്യാണ സീസണുകൾ വീണ്ടും ഉണരുകയാണ്. സ്വർണവിലയിലെ ഈ വർധന ഈ സമയത്ത് സ്വർണം വാങ്ങാൻ എത്തുന്നവർക്ക് വലിയ ഇരുട്ടടിയാണ് നൽകുന്നത്. വില വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വർണാഭരണ ശാലകൾ നൽകുന്ന അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് വിലക്കയറ്റത്തിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ സഹായിക്കും.
തിരുവനന്തപുരം: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ മാത്രം പവന് 120 രൂപയുടെ വർധനയുണ്ടായതിന് പിന്നാലെ ഇന്നും 800 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയായതോടെ, കഴിഞ്ഞ ദിവസങ്ങളിലായി സ്വർണ നിരക്ക് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 11,475 രൂപയായി. പവന് 91,800 രൂപയാണ് വിപണി വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,765 രൂപയും പവന് 46,120 രൂപയുമായി. അതേസമയം വെള്ളി വിലയിലും ചെറിയ വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ 1.25 ലക്ഷം രൂപയെങ്കിലും നൽകേണ്ടിവരും.
ഏഴ് മാസത്തെ തിരുത്തലിന് ശേഷം സ്വർണ്ണവില വീണ്ടും ഉയരുന്നു; യുഎസ് തൊഴിൽ ഡാറ്റയും അനുകൂലം
ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വർണ്ണവിപണി വീണ്ടും ശക്തമായ തിരിച്ചുവരവിൻ്റെ സൂചന നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 5,602 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം ശക്തമായ തിരുത്തലിനെ തുടർന്ന് ഒരു ഘട്ടത്തിൽ 3,940 ഡോളർ വരെ താഴ്ന്നിരുന്നു. റെക്കോർഡ് നിലവാരത്തിൽ നിന്ന് 1,662 ഡോളർ വലിയ ഇടിവാണ് ഉണ്ടായത്.
താഴ്ന്ന നിലവാരമായ 3,940 ഡോളറിൽ നിന്ന് സ്വർണ്ണവില ഇപ്പോൾ വീണ്ടും 4,350 ഡോളർ വരെ ഉയർന്നിട്ടുണ്ട്. അതായത് താഴ്ന്ന നിലവാരത്തിൽ നിന്ന് 410 ഡോളറിൻ്റെ തിരിച്ചുവരവ്. ഏകദേശം 10.4 ശതമാനമാണ് ഈ തിരിച്ചുവരവ്.
അതേസമയം, ഇപ്പോഴത്തെ 4,350 ഡോളർ വിലയും റെക്കോർഡ് 5,602 ഡോളറും തമ്മിൽ 1,252 ഡോളറിൻ്റെ വ്യത്യാസമുണ്ട്. അതായത് റെക്കോർഡ് ഉയരത്തിലേക്ക് തിരിച്ചെത്താൻ നിലവിലെ വിലയിൽ നിന്ന് ഏകദേശം 28.8 ശതമാനം കൂടി ഉയരേണ്ടതുണ്ട്.
കേരളത്തിലും വലിയ തിരുത്തൽ
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തിൻ്റെ പ്രതിഫലനം കേരളത്തിലെ സ്വർണ്ണവിലയിലും ശക്തമായി പ്രകടമായി. 2026 ജനുവരി 29നാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ റെക്കോർഡ് നിലവാരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
തുടർന്ന് ഏകദേശം ഏഴ് മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ തിരുത്തലുണ്ടായി. ഒരു ഘട്ടത്തിൽ കേരളത്തിലെ വില ഗ്രാമിന് 12,845 രൂപ വരെയും പവന് 1,02,760 രൂപ വരെയും താഴ്ന്നു. അതായത് റെക്കോർഡ് വിലയിൽ നിന്ന് ഗ്രാമിന് 3,550 രൂപയും ഒരു പവന് 28,400 രൂപയും കുറഞ്ഞു. റെക്കോർഡ് പവൻ വിലയിൽ നിന്ന് ഏകദേശം 21.6 ശതമാനത്തിൻ്റെ ഇടിവാണ് ഉണ്ടായത്.
യുഎസ് തൊഴിൽ വിവരങ്ങള്‍ സ്വർണ്ണത്തിന് പിന്തുണ
അമേരിക്കയില്‍ ജൂലൈയിൽ 85,000 തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 23,000 തൊഴിലവസരങ്ങൾ നഷ്‌ടപ്പെട്ടതാണ് പുറത്തുവന്ന കണക്ക്. പ്രതീക്ഷിച്ചതിനേക്കാൾ വളരെ ദുർബലമായ തൊഴിൽ വിപണി വിവരങ്ങളാണിത്.
അതേസമയം, കഴിഞ്ഞ മാസം 4.2 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക് 4.1 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയിലെ ദുർബലത കണക്കിലെടുത്ത് ഈ വർഷം യുഎസ് ഫെഡറൽ റിസർവ് ധനനയം കൂടുതൽ കർശനമാക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയാണ് വിപണിയിൽ ശക്തമായിരിക്കുന്നത്. പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറയുന്നതും ഭാവിയിൽ നിരക്കിളവിനുള്ള പ്രതീക്ഷ വർധിക്കുന്നതും സ്വർണ്ണത്തിന് അനുകൂല ഘടകങ്ങളാണ്.
ഇനി വിപണി ഉറ്റുനോക്കുന്നത് 4,400 ഡോളർ
3,940 ഡോളറിൽ നിന്ന് 4,350 ഡോളറിലേക്ക് തിരിച്ചെത്തിയ സ്വർണ്ണവില, ഏഴ് മാസത്തെ തിരുത്തലിന് ശേഷം വിപണിയിൽ വാങ്ങൽ താൽപ്പര്യം വീണ്ടും ശക്തമാകുന്നതിൻ്റെ സൂചനയാണ്. ഇനി 4,400 ഡോളർ എന്ന നിലവാരം സ്വർണ്ണവിലയ്ക്ക് നിർണായകമാകും. 4,400 ഡോളറി ന് മുകളിൽ ശക്തമായി നിലനിൽക്കാൻ കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത വർധിക്കും. എന്നാൽ 4,350 ഡോളറിന് മുകളിൽ സ്ഥിരത നേടാൻ കഴിയാതെ വന്നാൽ 4,000 ഡോളർ–3,940 ഡോളർമേഖല വീണ്ടും പ്രധാന പിന്തുണാ മേഖലയായി മാറും.
അതിനാൽ, 5,602 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3,940 ഡോളറിലേക്ക് ഉണ്ടായ വൻ തിരുത്തലിന് ശേഷം ഇപ്പോൾ 4,350 ഡോളറിലേക്ക് തിരിച്ചെത്തിയ സ്വർണ്ണവിപണി വീണ്ടും വലിയൊരു ഉയർച്ചയുടെ ഘട്ടത്തിലേക്ക് കടക്കുകയാണോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. ഇന്നത്തെ ദുർബലമായ യുഎസ് തൊഴിൽ വിവരങ്ങള്‍ സ്വർണ്ണത്തിൻ്റെ ഈ തിരിച്ചുവരവിന് കൂടുതൽ ശക്തമായ പിന്തുണ നൽകുകയാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവന് 2,120 രൂപ വർധിച്ച് വില 1,09,800 രൂപയിലെത്തി. ഗ്രാമിന് 265 രൂപ ഉയർന്ന് 13,725 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന് 1,06,880 രൂപയിലായിരുന്നു വിപണിയിൽ വ്യാപാരം നടന്നിരുന്നത്. സാധാരണക്കാരെ സംബന്ധിച്ച് സ്വർണം വാങ്ങുക എന്നത് കൂടുതൽ ദുഷ്കരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മറ്റ് കാരറ്റുകളുടെ വില
18 കാരറ്റ് സ്വർണം ഗ്രാമിന് 215 രൂപ വർധിച്ച് 11,275 രൂപയായി. ഒരു പവന് 90,200 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ വർധിച്ച് 8,785 രൂപയും പവന് 70,280 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപ വർധിച്ച് 5,665 രൂപയും പവന് 45,320 രൂപയുമായി. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 2,400 രൂപ നൽകണം.
വരും ദിവസങ്ങളിലും വിലയിൽ സമാനമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്.
ഉപഭോക്താക്കൾക്ക് തിരിച്ചടി
സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയായി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ഇത് വ്യത്യാസപ്പെടാം. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവ സ്വർണവിലയുടെ കൂടെ ഉൾപ്പെടുത്തണം. ഇതോടെ ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1.25 ലക്ഷം രൂപയെങ്കിലും ഉപഭോക്താവ് നൽകണം. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ വില ഉയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്വർണവിലയിലെ ഈ കുതിപ്പ് സംസ്ഥാനത്തെ ആഭരണ വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. മുൻകൂർ ബുക്കിങ് നടത്തിയവർക്ക് മാത്രമാണ് നിലവിൽ നേരിയ ആശ്വാസം ലഭിക്കുന്നത്. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നാൽ സ്വർണവിൽപനയിൽ വലിയ ഇടിവ് സംഭവിക്കാമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. ഗ്രാമീണ മേഖലയിലെ ചെറുകിട സ്വർണ വ്യാപാരികളെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ആഗോള വിപണിയിലെ സ്വാധീനം
ജൂലൈ മാസത്തിലെ ഫെഡറൽ റിസർവ് യോഗത്തിൽ നയപലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ ഇത് പലിശവർധനയുടെ അവസാനമല്ലെന്നും പണപ്പെരുപ്പത്തിൻ്റെ ഗതി വിലയിരുത്തി വരും മാസങ്ങളിൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കാമെന്നും ഫെഡ് ചെയർമാൻ കെവിൻ വാർഷ് സൂചന നൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളും പുതിയ സാമ്പത്തിക സൂചകങ്ങളും ആഗോള വിപണിയുടെ ഹ്രസ്വകാല ദിശ നിർണയിക്കുന്നതിൽ ഇനി നിർണായകമാകും. പലിശ നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമ്പോൾ ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിക്കുകയും, സ്വർണം പോലുള്ള പലിശ ലഭിക്കാത്ത നിക്ഷേപങ്ങളുടെ ആകർഷണീയത കുറയുകയും ചെയ്യുന്നത് വിലയെ ബാധിക്കുന്നു.
ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണവും തുടർന്ന് അമേരിക്ക ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ തിരിച്ചടിയും ഭൗമരാഷ്ട്രീയ അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഇത്തരം യുദ്ധപ്രതീതികൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വലിയ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വിലയെ പെട്ടെന്ന് ഉയർത്താൻ കാരണമാകുന്നു. വരും ദിവസങ്ങളിൽ രാജ്യാന്തര തലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കും. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവില നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലാണ് നിലവിൽ വിൽപന നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയുമായി.
മലയാളികളുടെ പുതുവർഷമായ ചിങ്ങമാസത്തിൽ വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത് ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് ഗുണം ചെയ്യും. ഓഗസ്റ്റ് ഒന്ന് മുതൽ പവന് 1,05,760 രൂപയിലും ഗ്രാമിന് 13,220 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടന്നിരുന്നത്.
വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. കേരളത്തിലെ സ്വർണ വിപണി പൂർണമായും അന്താരാഷ്ട്ര നിരക്കുകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ ആഗോള തലത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാറുണ്ട്.
വിവിധ കാരറ്റുകളിലെ വില
സാധാരണ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണത്തിന് പുറമെ 18, 14, ഒൻപത് കാരറ്റ് സ്വർണനിരക്കുകളിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയിലും പവന് 86,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,450 രൂപയും പവന് 67,600 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,450 രൂപയും പവന് 43,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാൻ കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സ്വർണത്തിൻ്റെ വിലക്കുറവും സാധാരണക്കാർക്ക് പ്രയോജനകരമാകും.
വെള്ളി നിരക്കിൽ മാറ്റമില്ല
സ്വർണവിലയിൽ കുറവുണ്ടായെങ്കിലും സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. വിപണിയിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് നിരക്ക്. ആഗോള വിപണിയിലെ ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി നിരക്കിനെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വെള്ളിയുടെ വില കൂടാൻ കാരണമാകുന്നുണ്ട്. വരും മാസങ്ങളിൽ വ്യവസായ മേഖലയിൽ നിന്നുള്ള ആവശ്യം വർധിക്കുന്നതോടെ വെള്ളിവില വീണ്ടും ഉയർന്നേക്കാമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.
വില വ്യതിയാനത്തിന് പിന്നിൽ
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും യുഎസ് ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർധിച്ചിട്ടുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളിലും വിപണിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള വിപണിയിൽ സ്വർണവില നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. കൂടാതെ, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില വർധിക്കാൻ കാരണമാകാറുണ്ട്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ സ്വർണത്തിൻ്റെ ആവശ്യകത വർധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയിലെത്തി. ഗ്രാമിന് 155 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,215 രൂപയായി ഇന്നത്തെ വിപണി വില. ദിവസങ്ങളായി കുതിച്ചുയരുന്ന സ്വർണവിലയിലാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് കാരറ്റുകളുടെ വില
മറ്റ് കാരറ്റുകൾക്കും ഇന്ന് വിലയിൽ മാറ്റമുണ്ട്. 18 കാരറ്റ് ഗ്രാമിന് 130 രൂപ കുറഞ്ഞ് 10, 855 രൂപയാണ് ഇന്നത്തെ വില. ഇതോട പവന് 86,840 രൂപയായി. അതേസമയം 14 കാരറ്റ് ഗ്രാമിന് 100 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 67,680 രൂപയായി ഇന്നത്തെ വിപണി വില. 9 കാരറ്റ് സ്വർണത്തിലെ വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഇതോടെ 43, 640 രൂപയായി ഇന്നത്തെ പവൻ്റെ വില.
വെള്ളിവില
സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വിപണി വില. അതേസമയം ഇന്നതെ ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമായിരുന്നു വില.
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, ജിഎസ്‌ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി മറ്റ് സ്വർണാഭരണങ്ങളിൽ നിന്ന് കൂടുതലായിരിക്കും.
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.
അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വ്യത്യാസങ്ങൾ ആഭ്യന്തര വിപണിയിലും നേരിട്ട് പ്രതിഫലിക്കുന്നതിനാൽ കേരളത്തിലെ സ്വർണവിലയിലും ഉണ്ടാവും. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന പ്രധാന ഘടകം.
പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്‌നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 440 രൂപ വർധിച്ച് വില 1,06,280 രൂപയിലെത്തി. ഗ്രാമിന് 55 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,285 രൂപയായി. കഴിഞ്ഞ ദിവസം 1,08,000 രൂപയിലാണ് വിപണിയിൽ വ്യാപാരം നടന്നിരുന്നത്.
വിവിധ കാരറ്റുകളിലെ നിരക്ക്
വിവിധ കാരറ്റുകളുടെ വിലയിലും മാറ്റം രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 10,915 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 87,320 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 8,505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 68,040 രൂപയാണ് നൽകേണ്ടത്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ച് 5,485 രൂപയും പവന് 43,880 രൂപയുമായി.
സാധാരണക്കാർക്ക് ആശങ്ക
സ്വർണവില ഒരു ലക്ഷവും കടന്ന് കുതിക്കുന്നത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ വ്യക്തമാക്കി. കേരളം പോലെ സ്വർണത്തിന് വലിയ തോതിൽ ആവശ്യക്കാരുള്ള സംസ്ഥാനത്ത് വിലവർധനവ് വിപണിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കാണുന്നവരും വിലയിടിവിനായി കാത്തിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയും പലിശനയവും
അന്താരാഷ്ട്ര സ്വർണവില 4000 ഡോളറിന് മുകളിൽ ശക്തമായ സപ്പോർട്ട് കണ്ടെത്തിയതായി അബ്ദുൽ നാസർ വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാർട്ടുകളിൽ താഴ്ന്ന താഴ്ചകൾ രൂപപ്പെടാതെ, ഉയർന്ന താഴ്ചകൾ മാത്രമാണ് കാണപ്പെടുന്നത്. ഇത് സാങ്കേതികമായി വിപണിയിൽ വാങ്ങൽ താത്പര്യം ശക്തമാണെന്ന സൂചനയാണ് നൽകുന്നത്. അതേസമയം ചൈനയുടെ മധ്യസ്ഥതയോടെ പാകിസ്ഥാൻ പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി അമേരിക്കയുമായും ഇറാനുമായും ചർച്ചകൾക്ക് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും വിപണി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളാണ്.
നിലവിലെ പ്രധാന ആശങ്ക യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശനയമാണ്. ജൂലൈയിലെ യോഗത്തിൽ പലിശനിരക്ക് ഉയർത്തിയാൽ സ്വർണവിലയ്ക്ക് സമ്മർദമുണ്ടാകുകയും 4000 ഡോളറിന് താഴെ വ്യാപാരം നടക്കാനുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന ആശങ്ക വിപണിയിലുണ്ട്. എന്നാൽ നിലവിൽ വിപണി പങ്കാളികളുടെ പൊതുവായ വിലയിരുത്തൽ പ്രകാരം ജൂലൈയിലെ യോഗത്തിൽ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത കുറവാണ്. സെപ്റ്റംബറിലെ യോഗത്തിലാണ് നിരക്ക് വർധനവിനുള്ള സാധ്യത കൂടുതലായി കണക്കാക്കുന്നത്. അതിനാൽ ഹ്രസ്വകാലത്ത് 4000 ഡോളർ സപ്പോർട്ട് നിലനിൽക്കുമോ എന്നതാണ് സ്വർണവിപണി ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിവില
സ്വർണം പോലെതന്നെ ആവശ്യക്കാരേറെയുള്ള വെള്ളിയുടെ വിലയിലും വ്യത്യാസമുണ്ട്. വിപണിയിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് നിരക്ക്. 10 ഗ്രാമിന് 2,350 രൂപ നൽകണം. ആഗോളതലത്തിലുള്ള ലഭ്യതക്കുറവ്, വ്യാവസായിക ആവശ്യങ്ങളിലെ വർധന, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വീകാര്യത എന്നിവയാണ് വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. ഇന്ത്യയിലെ ഇറക്കുമതി തീരുവയും നികുതി വ്യവസ്ഥകളും ആഭ്യന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നുണ്ട്.