health-check domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home4/smactskg/public_html/wp-includes/functions.php on line 6260എല്ലാ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷം പേരും അവരവരുടെ മതത്തില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഒഴിഞ്ഞുമാറി. സര്‍ക്കുലറില്‍ രൂക്ഷവിമര്‍ശനവുമായി ഇടതുവനിതാനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആത്മീയ താത്പര്യത്തിന് എതിരെന്നാണ് മുഖപത്രമായ സിറാജിലൂടെ സമസ്ത എ പി വിഭാഗത്തിന്റെ മറുപടി.
]]>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
കോഴിക്കോട് കോര്‍പ്പറേഷനിലെ 41 മുതല്‍ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.ഇതില്‍ 48 മുതല്‍ 54 വരെയുള്ള ഏഴ് ഡിവിഷനുകള്‍ ബേപ്പൂര്‍ മേഖലയിലാണ്.
ഈ ഏഴു ഡിവിഷനുകളില്‍ 49 ആമത്തെ ഡിവിഷനായ ബേപ്പൂര്‍ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്.49 ആമത്തെ ഡിവിഷന്‍ എന്‍ഡിഎയും.യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂര്‍ മേഖലയില്‍ ഇല്ല എന്ന് ചുരുക്കം.
ഈ ഏഴു ഡിവിഷനുകളില്‍ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകള്‍ ആണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാന്‍ സാധിച്ചു.അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂര്‍ മേഖലയില്‍ എല്‍ഡിഎഫിന് നേടാനായത്.2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 14000വോട്ടുകളോളം ആയിരുന്നു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍,എല്‍ഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്.5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തില്‍ എല്‍ഡിഎഫ് 20430 വോട്ടുകള്‍ ഈ ഏഴ് ഡിവിഷനുകളില്‍ നിന്നും സമാഹരിക്കും എന്നും,യുഡിഎഫ് ന് 16134 വോട്ടുകള്‍ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ കണക്കില്‍ നിന്നും 681 വോട്ടുകള്‍ കുറവായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്ക് ലഭിച്ചത്.ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഈ കണക്കില്‍ നിന്നും 913 വോട്ടുകള്‍ കൂടുതല്‍ രേഖപ്പെടുത്തി.ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയം എന്നിരിക്കെ,ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല.
ഏഴു ഡിവിഷനുകളില്‍ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തില്‍ നിന്നും 8000 ത്തോളം വോട്ടുകള്‍ കുറക്കാന്‍ ഈ മേഖലയില്‍ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകള്‍ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്.ഇടതുപക്ഷ കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്.സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ.ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകള്‍ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
ബേപ്പൂര്‍ മേഖലയിലും യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ വലിയതോതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ ചോര്‍ച്ച കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.
ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം….
അവര്‍ക്കും രാഷ്ട്രീയവും രാഷ്ട്രീയ അഭിലാഷങ്ങളുമുണ്ട്. അതൊരു മോശം കാര്യമായി കരുതുന്നില്ല. ഞാന്‍ വളരെ അടുത്ത് നിന്ന് അവരെ മനസിലാക്കിയിട്ടുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവരെന്നോട് പറഞ്ഞിട്ടില്ല. ഇത് ഞാന്‍ മനസിലാക്കിയെടുത്തതാണ്. ഇത്തരം മോഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ല അവര്‍. സോനം വാങ്ചുക്കിന്റെ വാക്കുകള്‍ ഇങ്ങനെ. പ്രഖര്‍ ഗുപ്തയുമായുള്ള ഒരു പോഡ്കാസ്റ്റിലായിരുന്നു സോനം വാങ്ചുക്കിന്റെ പരാമര്‍ശങ്ങള്‍.
യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതോ പുതിയ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നതോ ഒരു മോശം കാര്യമായി താന്‍ വിചാരിക്കുന്നില്ലെന്ന് സോനം വാങ്ചുക് കൂട്ടിച്ചേര്‍ത്തു. ഈ നാടിന് യുവാക്കളെ, യുവനേതാക്കളെ ആവശ്യമുണ്ട്. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് ഒരു മുന്നേറ്റം കൊണ്ടുവരുമ്പോള്‍ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ടാകും. അതല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം ഒരുതരത്തിലും പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
]]>BNS ലെ 196, 299 എസ്‌സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.
ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള്‍ മാറാതിരിക്കുന്നത് സര്‍ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാല്‍, ശുദ്ധീകരണത്തെ തുടക്കം മുതലേ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ക്ഷേത്രം ഉള്‍പ്പെടുന്ന മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത് കൊണ്ടാണ് ദലിതര്‍ അടക്കം ചേര്‍ന്ന് ശുദ്ധീകരിച്ചത് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസിന്റെ റാലി നടന്നത്. ഇതിനു പിന്നാലെയാണ് വേദിയിലും ഗ്രൗണ്ടിലും ചാണകവെള്ളവും ഗംഗാതീര്‍ത്ഥവും തളിച്ച് ശ്രീരാമ സേന എന്ന സംഘടന ശുദ്ധിയാക്കിയത്.
]]>അതേസമയം, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആവര്‍ത്തിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്ക മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തുവെന്നും ജലപാത കപ്പല്‍ ഗതാഗതത്തിന് സുരക്ഷിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് അപകടമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.
അതിനിടെ, വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണവില ഗാലണിന് 4 ഡോളറിനു മേല്‍ വര്‍ധിച്ചിരിക്കെയാണ് ട്രംപിന്റെ നീക്കം. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി എണ്ണ വില നിയന്ത്രിക്കാനാണ് ട്രംപിന്റെ അടിയന്തര ഇടപെടല്‍.
]]>പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പൊലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.
മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരി പൊലീസ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗണപതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പരാതി ഉയര്‍ന്നതോടെ തന്നെ ഗണപതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് സി.പി.ഐഎം നേതൃത്വം വ്യക്തമാക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷമാണ് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ബി.കോം മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
]]>