ആക്രമണം നേരിടാൻ ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ .

0
3

മക്ക കരാറിന്റെ പേരില്‍ പാകിസ്ഥാനും, തുർക്കിയും ചതിച്ചതോടെ ഹൂത്തി ആക്രമണം നേരിടാൻ ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ .

യമനില്‍ ഹൂത്തി പോരാളികളുടെ ആക്രമണങ്ങളെ തുടർന്ന് സൗദി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതില്‍ ഇടപെടേണ്ടിയിരുന്ന സൗദി അറേബ്യയുടെ സഖ്യകക്ഷികള്‍, പ്രത്യേകിച്ച്‌ മക്ക കരാറിലെ പങ്കാളിയായ പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ സൗദിയെ കൈവിടുകയും ചെയ്തു. തുടർന്നാണ് ഇസ്രായേലിന്റെ സഹായം തേടിയിരിക്കുന്നത് . ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയ്‌ക്കാണ് ഈ ഗതികേട്.

ഇന്റലിജൻസ് വിവരങ്ങള്‍ കൈമാറി ഹൂത്തി സേനയ്‌ക്കെതിരെ സൗദി അറേബ്യയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ, യുഎസ് സെൻട്രല്‍ കമാൻഡ് (സെന്റ്‌കോം) മധ്യസ്ഥത വഹിച്ചതാണ് ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ചർച്ചകള്‍. ഹൂത്തി ആക്രമണത്തിനെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ (എംബിഎസ്) മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും സഹായം തേടിയതായും സൂചനയുണ്ട്.

ബാബ് അല്‍-മന്ദബ് കടലിടുക്കുമായി ബന്ധപ്പെട്ട ഭീഷണികളെക്കുറിച്ച്‌ രഹസ്യാന്വേഷണ സഹായത്തിനായി സൗദി അറേബ്യയുടെ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സല്‍മാൻ യുഎസ് സെൻട്രല്‍ കോം വഴി ഇസ്രായേലിനെ പരോക്ഷമായി ബന്ധപ്പെട്ടിരുന്നു. അതേസമയം സൗദി അറേബ്യയുടെ അഭ്യർത്ഥനകള്‍ക്ക് വലിയ ഫലമൊന്നും ഉണ്ടായിട്ടില്ല. യെമനിലെ അൻസാർ അല്ലാഹ് പോരാളികളെ നേരിട്ട് ആക്രമിക്കാൻ യുഎസും യുകെയും വിസമ്മതിച്ചു. പകരം, യുഎസ് ഇന്റലിജൻസ് പിന്തുണയും യുകെ സൈനിക ഉപദേഷ്ടാക്കളെയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, സൗദി അറേബ്യയുമായും തുർക്കിയുമായും ഉള്ള മക്ക പ്രതിരോധ സഖ്യത്തിന്റെ ഭാഗമായ പാകിസ്ഥാൻ, ഹൂത്തികള്‍ക്കെതിരെ പോരാടുന്നതിന് സൈനിക വിഭവങ്ങള്‍ അയയ്‌ക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

ഇസ്രായേല്‍ മുമ്പും ഹൂത്തി ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. എങ്കിലും, സൗദി അറേബ്യയ്‌ക്ക് ഇസ്രായേലിന്റെ സാധ്യമായ സഹായം പ്രധാനമായും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിലേക്ക് പരിമിതപ്പെടുത്താനാണ് സാധ്യത. അതേസമയം, അൻസാർ അല്ലായ്‌ക്കെതിരായ ഏത് നടപടിയും ഇസ്രായേല്‍ ഒറ്റയ്‌ക്ക് നടത്തുന്നതിനുപകരം വിശാലമായ ഒരു അന്താരാഷ്‌ട്ര, പ്രാദേശിക സഖ്യത്തിനുള്ളില്‍ നടത്തണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ഉദ്യോഗസ്ഥർ ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here