പാലക്കാട്ട് ലഹരിവസ്തുക്കളുമായി ദമ്പതികള് പിടിയിൽ
പാലക്കാട് ഒലവക്കോട് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗളൂരു സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് തമിഴ്നാട്ടിൽ വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചതെന്നും പ്രതികൾക്ക് പിന്നിൽ വലിയ ലഹരിക്കടത്ത് ശൃംഖലയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.








